2011, ഡിസംബർ 8, വ്യാഴാഴ്‌ച

മുല്ലപ്പെരിയാറില്‍ മനുഷ്യമതില്‍ മനുഷ്യക്കോട്ടയായി..!





പെരിയാറിന്റെ തീരത്ത് പേടിയോടെ നാളുകള്‍ എണ്ണിക്കഴിയുന്ന ജനലക്ഷങ്ങളുടെ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു കൊണ്ട് ഇന്ന് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ വണ്ടിപെരിയാര്‍ മുതല്‍ മറൈന്‍ഡ്രൈവ് വരെ തീര്‍ത്ത മനുഷ്യമതില്‍ വന്‍പിച്ച ജനപങ്കാളിത്തം കൊണ്ട് മനുഷ്യക്കോട്ടയായി മാറി.'തമിഴ് നാടിനു വെള്ളം,കേരളത്തിന്‌ സുരക്ഷ' എന്ന് ഒറ്റ സ്വരത്തില്‍ പ്രഖ്യാപിച്ചു കൊണ്ട് എല്‍ഡിഎഫിന്റെ സമുന്നത നേതാക്കള്‍,മത-സാംസ്ക്കാരിക നായകന്മാര്‍,ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ട ലക്ഷങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ചരിത്രസംഭവമായി മാറി.തെക്ക് വള്ളക്കടവ് മുതല്‍ വടക്ക് എറണാകുളം ടൌണ്‍ വരെ 208 കിലോമീറ്റര്‍ ദൂരത്തില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ കേരള മനസ്സാക്ഷിയുടെ കാവല്‍ ഭടന്‍മാരായി മാറുകയായിരുന്നു.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മെല്ലെപ്പോക്ക് നയത്തിനും,തമിഴ് നാട് സര്‍ക്കാരിന്റെ നിസ്സഹകരണ മനോഭാവത്തിനും എതിരായുള്ള പ്രതിഷേധവും താക്കീതുമായി മനുഷ്യമതില്‍ മാറുകയായിരുന്നു.