2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

ട്വെന്റി 20 പ്രാഥമികറൌണ്ട് പൂര്‍ത്തിയായി,സുപ്പര്‍ 8 മത്സരങ്ങള്‍ നാളെ തുടങ്ങും

ട്വെന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിന്റെ പ്രാഥമികറൌണ്ട് മത്സരങ്ങള്‍ ഇന്നലെ ശ്രീലങ്കയില്‍ പൂര്‍ത്തിയായപ്പോള്‍ അഫ്ഗാനിസ്ഥാന്‍,അയര്‍ലാന്ഡ്,സിംബാബ്വേ,ബംഗ്ലാദേശ് എന്നീ ടീമുകള്‍ നാളെ തുടങ്ങാനിരിക്കുന്ന സുപ്പര്‍ 8 മത്സരങ്ങളില്‍ കടക്കാനാവാതെ നാട്ടിലേക്ക് മടങ്ങി.അത്ഭുതങ്ങള്‍ക്കും അട്ടിമറികള്‍ക്കും ഇടം കിട്ടാതെ സമാപിച്ച ആദ്യമത്സരങ്ങളില്‍ ശ്രീലങ്കയുടെ അജാന്ത മെന്ടീസും ഇന്ത്യയുടെ ഹര്‍ഭജനും കാഴ്ചവെച്ച ബൌളിംഗ് മികവും,ന്യൂസീലാന്‍ഡ്‌ താരം ബ്രാണ്ടൊന്‍ മെക്കല്ലത്തിന്റെ സെഞ്ചുറിയും എന്നും ഓര്‍മ്മിക്കപ്പെടും.ഒരു കളിയിലും ജയം കാണാനാവാതെ മഴയുടെ സഹായം കൊണ്ട് മാത്രം വിണ്ടീസ് ടീമിന് സുപ്പര്‍ 8 ല്‍ കടന്നുകൂടാനായതും ശ്രദ്ധിക്കപ്പെട്ടു.എ ഗ്രൂപ്പില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനായതും നന്നായി.ഗ്രൂപ്പ്തല മത്സരങ്ങളില്‍ കളിച്ച രണ്ടു കളികളിലും ജയിച്ച് 4 പോയിന്റുകളോടെ ആധിപത്യം ഉറപ്പിക്കാനും ഇന്ത്യക്ക് കഴിഞ്ഞു.ആസ്ട്രേലിയ,ശ്രീലങ്ക,പാക്കിസ്ഥാന്‍  എന്നീ ടീമുകള്‍ക്ക് യഥാക്രമം ബി,സി,ഡി ഗ്രൂപ്പുകളില്‍ 4 പോയിന്റുകള്‍ വീതം നേടി ഗ്രൂപ്പ് ചമ്പ്യന്മാരാകാനും സാധിച്ചു.സുപ്പര്‍ 8 ല്‍ മത്സരിക്കുന്ന ഒന്നാം ഗ്രൂപ്പില്‍ ഇംഗ്ലണ്ട്,ശ്രീലങ്ക,ന്യൂസീലാണ്ട്,വെസ്ടിണ്ടീസ് എന്നീ ടീമുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യ,ആസ്ട്രേലിയ,ദ.ആഫ്രിക്ക,പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍.സുപ്പര്‍ 8 മത്സരങ്ങളില്‍ ഓരോ ടീമിനും മൂന്നു വീതം മത്സരങ്ങളില്‍ മാറ്റുരയ്ക്കാം.ഇന്ത്യയുടെ ആദ്യമത്സരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 .30 നു പ്രേമദാസ സ്റ്റേഡിയത്തില്‍ ഒസീസുമായാണ്.സപ്തംബര്‍ 30 നു പാക്കിസ്ഥാനെയും,ഒക്ടോബര്‍ 2 നു ദ.ആഫ്രിക്കയെയും ഇന്ത്യ നേരിടും.സുപ്പര്‍ 8 ലെ ആദ്യമത്സരം നാളെ 3 .30 കാന്‍ഡിയിലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ന്യൂസീലാണ്ടും തമ്മിലാണ്.സുപ്പര്‍ 8 മത്സരങ്ങള്‍ ഒക്ടോബര്‍ 2 നു സമാപിക്കും.ഒക്ടോബര്‍ 4 ,5 തിയ്യതികലിലാണ് സെമിഫൈനലുകള്‍ നടക്കുന്നത്.

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

ട്വെന്റി 20 ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ശ്രീലങ്കയില്‍ തുടക്കമായി

അജാന്ത മെണ്ടീസിന്റെയും ജീവന്‍ മെണ്ടീസിന്റെയും മിന്നുന്ന ബൌളിംഗ് പ്രകടനത്തിന്റെ സഹായത്താല്‍ സിംബാബ്വെക്കെത്തിരെ  ഗ്രൂപ്പ് സി പ്രാഥമികറൌണ്ട് മത്സരത്തില്‍ ലങ്കയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ച് ട്വെന്റി 20 ലോകകപ്പിന് ശ്രീലങ്കയില്‍ തുടക്കമായി.
ഹബന്‍ടോട്ടയില്‍ വെച്ച് നടന്ന  
ഉല്‍ഘാടനമത്സരത്തില്‍ 4 ഓവറുകളില്‍ 8 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയ അജാന്ത മെണ്ടിസ്,  3 വിക്കറ്റുകള്‍ നേടിയ ജീവന്‍ മെണ്ടിസ് എന്നീ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സിംബാബ് വേക്ക് അടിയറവ് പറയേണ്ടിവന്നു. ടോസ് നഷ്ടപ്പെട്ട ലങ്ക ആദ്യം ബാറ്റ് ചെയ്തു.4 വിക്കറ്റ് നഷ്ടത്തില്‍ എതിരാളികള്‍ക്ക് 183 റണ്സിറെ വിജയലക്ഷ്യം കുറിച്ചു.എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ് വെയും കാണികളെയും അമ്പരപ്പിച്ചു കൊണ്ട് ലങ്കയ്ക്ക് ട്വെന്റി 20  യിലെ  ഒരു റിക്കാര്‍ഡും സമ്മാനിച്ച്‌ അജാന്ത് മെണ്ടിസ് സിംബാബ് വെയെ വിജലക്ഷ്യത്ത്തിന്റെ അടുത്തെത്താന്‍ പോലും സമ്മതിച്ചില്ല.15 പന്തുകള്‍ ബാക്കി നില്‍ക്കെ സിംബാബ് വെയുടെ എല്ലാ കളിക്കാര്‍ക്കും പവലിയനിലേക്ക് മടങ്ങേണ്ടിവന്നു. സ്കോര്‍ ശ്രീലങ്ക-182 /4 (20 ),സിംബാബ്വേ-100 /10 (17 .3 ).ഇതോടെ സി ഗ്രൂപ്പില്‍ 2 പോയിന്റുകള്‍ നേടി ശ്രീലങ്ക സുപ്പര്‍ 8 ലേക്കുള്ള വഴി ഭദ്രമാക്കി.അജാന്ത് മെണ്ടിസാണ് മാന്‍ ഓഫ് ദി മാച്ച്.ഇന്ന് ആദ്യത്തെ കളിയില്‍ ബി ഗ്രൂപ്പില്‍ ഓസ്ട്രാലിയ അയര്‍ലാണ്ടിനേയും,രണ്ടാമത്തെ കളിയില്‍ എ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെയും നേരിടും.