2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

വ്രതാനുഷ്ഠാനത്തിന്‍റെയും ദൈവാനുഗ്രഹത്തിന്‍റെയും നാളുകള്‍ സമാഗതമായി

ലോകത്തെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്‍റയും ദൈവാനുഗ്റഹത്തിന്‍റെയും ദിനങ്ങളാണ്.റംസാന്‍ മാസപ്പിറവി കണ്ടതോടെ മുസ്ലിം പള്ളികളിലും വീടുകളിലും പുണ്യമാസത്തെ എതിരേല്‍ക്കുകയായി. വ്രത ശുദ്ധിയിലൂടെ മനസ്സും ശരീരവും സര്‍വ്വലോകസൃഷ്ടാവായ അല്ലാഹുവില്‍ സമര്‍പ്പിച്ചു പാപകര്‍മ്മകളില്‍ നിന്നുമുള്ള മോചനത്തിനായി ആരാധനാനിരതരായി വിശ്വാസികള്‍ നോമ്പിനെ വരവേല്‍ക്കുകയായി. പരിശുദ്ധ ഖുര്‍ ആന്റെ അവതരണം കൊണ്ടു അനുഗ്രഹിയ്ക്കപ്പെട്ട റംസാന്‍ മാസത്തില്‍ ഐതിഹാസികമായ ബദര്‍ യുദ്ധത്തിന്റെ ഓര്മ്മ പുതുക്കുന്ന പതിനേഴാം രാവിലെ ബദര്‍ ദിനവും,സര്‍വ്വ ഐശ്വര്യങ്ങളും നിറഞ്ഞ ലൈലത്തുല്‍ ഖദിര്‍ രാവും ഉള്‍പെട്ടിരിക്കുന്നു. പകല്‍ മുഴുവന്‍ ആഹാര പദാര്‍ഥങ്ങള്‍ വെടിഞ്ഞും മനസ്സാവാചാ പാപ കര്‍മ്മങ്ങളില്‍ നിന്നകന്നും നോമ്പ് നോല്‍ക്കുന്ന വിശ്വാസിയ്ക്ക് കൈവരുന്ന ആത്മസംസ്കരണം വരും മാസങ്ങളിലും അധാര്‍മിക പ്രവൃത്തികളില്‍ നിന്നകന്നുള്ള ജീവിതം നയിക്കാനുള്ള ആര്‍ജ്ജവം സ്വായത്വമാകുന്നു.റംസാനില്‍ സക്കാത്ത് മുതലായ ദാന ധര്‍മ്മങ്ങളും, തറാവീഹ് എന്ന രാത്രി നമസ്ക്കാരവും ഏതൊരു മുസ്ലിമിനും അല്ലാഹുവിന്റെ അനുഗ്രഹം നിര്‍ല്ലോഭം ലഭിയ്ക്കാന്‍ അവസരമൊരുക്കുന്നു.മാനവസ്നേഹവും മതമൈത്രിയും ഊട്ടിയുറപ്പിക്കാന്‍ ഈ വര്‍ഷത്തിലെ നോമ്പ് കാലം കാരണവാട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു!

അഭിപ്രായങ്ങളൊന്നുമില്ല: