2012, ജൂലൈ 28, ശനിയാഴ്‌ച

ലണ്ടനില്‍ ഒളിമ്പിക് ദീപം തെളിഞ്ഞു,തുടക്കം ഗംഭീരം..!

ലോകചരിത്രത്തിന്റെ ദിശ നിര്‍ണ്ണയിച്ച തൈംസ് നദിക്കരയില്‍ പണിതുയര്‍ത്തിയ സ്ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ   അറുപതിനായിരം കാണികളെയും,ലോകത്തെങ്ങുമുള്ള നൂറു കോടി ടെലിവിഷന്‍ പ്രേക്ഷകരെയും സാക്ഷി നിര്‍ത്തി മുപ്പതാം ഒളിമ്പിക്സിന് ലണ്ടനില്‍ ഗംഭീരമായ തുടക്കം ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം1.30 ന് എലിസബത്ത് രാജ്ഞി ഒളിമ്പിക്സിന്റെ തുടക്കം കുറിച്ചുള്ള പ്രഖ്യാപനം നടത്തി. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റി മേധാവി ജാക്സ് റോഗെ സ്റ്റേഡിയം കവാടത്തില്‍ രാജ്ഞിയെ സ്വീകരിച്ചാനയിച്ചു.തുടര്‍ന്ന് 204 രാജ്യങ്ങളിലെ 10500 ലേറെ കായികതാരങ്ങള്‍ ഗ്രൗണ്ടില്‍  പ്രവേശിച്ചു.മാര്‍ച്ച്പാസ്റ്റ് കഴിഞ്ഞ്‌ സംഘാടകസമിതി ചെയര്‍മാന്‍ സെബ്കോയും ജാക്സ് റോഗേയും താരങ്ങളെ അഭിവാദ്യം ചെയ്തു.തുടര്‍ന്ന് എലിസബത്ത് രാജ്ഞി ഒളിമ്പിക്സ് തുടങ്ങിയതായി പ്രഖ്യാപിച്ചു.ബ്രിട്ടീഷ് ദേശീയഗാനം ആലപിക്കവേ ഒളിമ്പിക് പതാക ഉയര്‍ത്തപ്പെട്ടു.പിന്നീട് കഴിഞ്ഞ 69 നാളുകളായി കിലോമീറ്ററുകള്‍ താണ്ടിയെത്തിയ ദീപശിഖ ഒളിമ്പ്യാഡില്‍ സ്ഥാപിക്കപ്പെട്ടു.ഹോളി വുഡ് സംവിധായകനും സ്ലംഡോഗ് മില്യനെയര്‍ എന്ന സിനിമയിലൂടെ ഓസ്കാര്‍ അവാര്‍ഡ് നേടിയ ഡാനി ബെയ്ല്‍ ഒരുക്കിയ 'അത്ഭുതദ്വീപ്'എന്ന കലാപ്രകടനം അരങ്ങേറി.വെടിക്കട്ടുകള്‍ തീര്‍ത്ത വര്‍ണ്ണവിസ്മയം ചടങ്ങിന്‌ കൊഴുപ്പേകി.ഞായറാഴ്ച ട്രാക്കുകള്‍ ഉണരുന്നതോടെ ലോകത്തിന്റെ കണ്ണും കാതും ലണ്ടനിലേക്ക് ലക്‌ഷ്യം വെക്കും.സമാപന ദിവസമായ ആഗസ്ത് 12 വരെ ഇനി കായിക പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: