2013, ഏപ്രിൽ 3, ബുധനാഴ്‌ച

ചുവപ്പ്കോട്ടയിൽ സംഘശക്തിയുടെ കരുത്തുമായി സിഐടിയു അഖിലേന്ത്യാ സമ്മേളനം കൊടിയേറി....



ചരിത്രം അടയാളപ്പെടുത്തിയ അനേകം പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച,സമരസഖാക്കളുടെ ചുടുചോര വീണു ചുവന്ന കണ്ണൂരിന്റെ മണ്ണിൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായ സിഐടിയുവിന്റെ പതിനാലാമത് ദേശീയസമ്മേളനം കൊടിയേറി
പുന്നപ്ര-വയലാർ സമരഭൂമിയിലെ വലിയചുടുകാട്ടിൽ നിന്നും എത്തിയ
പതാകജാഥയും,കയ്യൂരിൽ നിന്നും പ്രയാണമാരംഭിച്ച കൊടിമാരജാഥയും,
തില്ലങ്കെരിയിൽ നിന്നും പുറപ്പെട്ട ദീപശിഖാജാഥയും ഇന്ന് വൈകീട്ട് എകെജി
സ്ക്വയറിൽ സംഗമിച്ച് ബാൻഡ് വാദ്യം മുത്തുക്കുടകൾ തുടങ്ങിയവയുടെ അകമ്പടിയോടെ പതിനായിരങ്ങളുടെ അഭിവാദ്യങ്ങൾ ഏറ്റു വാങ്ങി.
പൊതുസമ്മേളനം നടക്കുന്ന മുൻസിപ്പൽ ജവഹർ സ്റ്റെഡിയത്തിലെത്തി.
തുടർന്ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ സി പി ഐ എം  പി ബി മെമ്പർ  കോടിയേരി ബാലകൃഷ്ണൻ 'സി. കണ്ണൻ നഗറി'ൽ പതാക
ഉയർത്തി. വ്യാഴാഴ്ച രാവിലെ 10 മണിക്ക്  പോലിസ് മൈതാനിയിലെ 'എം.കെ. പാന്ഥെ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. 2000 പ്രതിനിധികളും കേന്ദ്രനേതാക്കളും ലോകതൊഴിലാളി സംഘടനാനിരീക്ഷകരും പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം ജനറൽ സെക്രട്ടറി
തപൻ സെൻ പ്രവര്ത്തനറിപ്പോർട്ട്‌ അവതരിപ്പിക്കും. തുടർന്ന് 3 ദിവസങ്ങളിലായി ചര്ച്ചയാണ്. 7 നു നാല് കമ്മീഷനുകളായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. എട്ടിനാണ് പുതിയ കമ്മറ്റിയുടെ
തെരഞ്ഞെടുപ്പ്. എട്ടിന് കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം രണ്ടു ലക്ഷം പ്രവർത്തകർ പങ്കെടുക്കുന്ന പൊതു സമ്മേളനവും ഉണ്ടായിരിക്കും.
കേന്ദ്രീകരിച്ച  പ്രകടനം ഉണ്ടാവില്ല. പൊതുസമ്മേളനത്തിൽ ജോർജ്
മാവ്‌ റി ക്കോസ്, എ കെ പദ്മനാഭൻ,തപൻ സെൻ,കോടിയേരി ബാലകൃഷ്ണൻ,എളമരം കരീം
എന്നീ നേതാക്കൾ സംസാരിക്കും.   


അഭിപ്രായങ്ങളൊന്നുമില്ല: