2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

കോഴിക്കോട്ട് ത്യഗരാജോൽസവം സമാപിച്ചു


കോഴിക്കോട് ത്യാഗരാജാരാധനാ ട്രസ്റ്റ് 'മാതൃഭൂമി'യുടെ സഹകരണത്തോടെ കഴിഞ്ഞ 5 ദിവസമായി പദ്മശ്രീ കല്യാണമണ്ഡപത്തിലെ 'ശെമ്മാങ്കുടിനഗറിൽ' സംഘടിപ്പിച്ച മുപ്പത്തിയഞ്ചാമത് ത്യാഗരാജോൽസവം ഇന്നലെ സമാപിച്ചു.ഫിബ്രവരി 5 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ത്യാഗരാജോത്സവത്തിൽ തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 8 മണിമുതൽ ഉച്ചക്ക് 2 മണിവരെ സംഗീത പ്രതിഭകളുടെ സംഗീതാരാധനയും ആലാപനവും ഉണ്ടായിരുന്നു.വൈകീട്ട് 3 മണിമുതൽ അറിയപ്പെടുന്ന സംഗീതജ്ഞരുടെ കച്ചേരികളും അവതരിപ്പിക്കപ്പെട്ടു.നാലാം ദിവസമായ ഞായറാഴ്ച്ച രാവിലെ 8 മണി മുതൽ നഗരം ചുറ്റിയുള്ള 'ഊഞ്ചാവൃതി' യ്ക്ക് ശേഷം സ്വാതിദാസിന്റെ നാദസ്വരമേളം അരങ്ങേറി.10 മണി മുതൽ പ്രശസ്ത സംഗീതജ്ഞന്മാരായ പാലാ സി കെ രാമചന്ദ്രൻ,ഹരിപ്പാട് കെ പി എൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ത്യാഗരാജസ്വാമികളുടെ പഞ്ചരത്നകൃതികളുടെ ആലാപനവും നിറഞ്ഞ സദസ്സിൽ നടന്നു.അന്ന് വൈകീട്ട് 4 മണിക്ക് സുപ്രസിദ്ധ സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അവതരിപ്പിച്ച വായ്പ്പാട്ട് ശ്രദ്ധേയമായി.സമാപന ദിവസമായ തിങ്കളാഴ്ച്ച പതിവ് പോലെയുള്ള സംഗീതാരാധനയ്ക്കും കച്ചേരികൾക്കും ശേഷം രാത്രി 9.30 ന് ആഞ്ജനേയുൽസവവും കഴിഞ്ഞ് മംഗളം പാടിയതോടെ ഈ വർഷത്തെ ത്യാഗരാജോൽസവത്തിന് തിരശ്ശീല വീണു.

അഭിപ്രായങ്ങളൊന്നുമില്ല: