2008, നവംബർ 11, ചൊവ്വാഴ്ച

മഹാരഥന്‍മാര്‍ ക്രീസ് വിടുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരായ സൌരവ് ഗാംഗുലിയും അനില്‍ കുംബ്ലെയും രാജ്യാന്തര മല്‍സരങ്ങളില്‍
നിന്നും വിടവാങ്ങി.ആസ്ട്രെലിയയുമായുള്ള മൂന്നാം ടെസ്റ്റിന്റെ വേളയിലാണ് വളരെ അപ്രതീക്ഷിതമായി തന്റെ വിരമിക്കല്‍ തീരുമാനം കുംബ്ലെ അറിയിച്ചത്.എന്നാല്‍ ഗാംഗുലി വിടവാങ്ങല്‍ തീരുമാനം ടെസ്റ്റ് നടക്കുമ്പോള്‍ തന്നെ അറിയിച്ചിരുന്നു.
ഇന്നലെ ആസ്ട്രേലിയയ്ക്കെതിരെ പരമ്പര സ്വന്തമാക്കിയ ആഹ്ലാദതിമര്‍പ്പിനിടയില്‍ മുന്‍ ക്യാപ്ടന്മാരായ രണ്ടു പേര്‍ക്കും നാഗ്പൂരിലെ വിദര്‍ഭക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടീമംഗങ്ങളും ആരാധകരും രാജകീയമായ യാത്രയയപ്പ് നല്കി.നാലാം ടെസ്റ്റിന്റെ അവസാന മൂന്നു ഓവറുകളില്‍ ഗാംഗുലിക്ക് കാപ്ട്യന്‍ സ്ഥാനം തിരിച്ച് നകിയും,ബോര്‍ഡര്‍ഗവാസ്കര്‍ ട്രോഫി ഏറ്റുവാങ്ങാന്‍ കുംബ്ലയെ അധികാരപ്പെടുത്തിയും ഇപ്പോഴത്തെ കാപ്ട്യന്‍ മഹേന്ദ്രസിംഗ് ധോണി മുന്‍ കാപ്ട്യന്‍മാരോട് ആദരവ് പ്രകടിപ്പിച്ചു.വിരമിച്ച അതികായന്മാര്‍ക്ക് പകരക്കാരില്ലെന്നും ധോണി പറഞ്ഞു.തങ്ങളുടെ ദാദയായ കല്‍ക്കത്തയുടെ രാജകുമാരന്‍ ഗാംഗുലിയെ തോളിലേറ്റിയാണ് ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുവന്നത്.
വിടവാങ്ങലിനെ പറ്റി ഗാംഗുലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ-
"ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ ടെസ്റ്റ് വിജയിച്ചതിന്റെ ചരിതാര്‍ഥ്യത്തോടെയാണ്
ഞാന്‍ കളി നിര്‍ത്തുന്നത്.2000 മുതല്‍ 2005 വരെയുള്ള കാലത്തും പിന്നീടിപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായയ്ക്ക് തിളക്കമേറെയുണ്ട്.സ്വന്തം നാട്ടിലും വിദേശത്തും നാമിപ്പോള്‍ ശക്തരായിക്കഴിഞ്ഞു."
മുതിര്ന്ന തലമുറയില്‍ പെട്ട കളിക്കാരായ സച്ചിന്‍,സൌരവ്,ദ്രാവിഡ്,കുംബ്ലെ,ലക്ഷ്മണ്‍ എന്നിവരുടെ കൂട്ടത്തില്‍ നിന്നും കുംബ്ലെയും സൌരവും വിരമിക്കുമ്പോള്‍ മറ്റു കളിക്കാരുടെ ഭാവിയും ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങി.ഇന്ത്യന്‍ ടീമിനെ ഉന്നതിയിലെത്തിക്കുന്നതീല്‍ പ്രധാന പങ്കു വഹിച്ച കളിക്കാര്‍ക്ക്‌ പകരം വെക്കാന്‍ എത്രയും വേഗം ചുണക്കുട്ടികള്‍ ക്രീസിലേക്ക് വരട്ടെയെന്ന് മാത്രം തല്‍ക്കാലം ആശിക്കാം.
റിക്കാര്‍ഡുകള്‍-ഗാംഗുലി
1972 ജൂലൈ 8 നു കല്‍ക്കത്തയില്‍ ജനനം.1996 നവംബര്‍ 20 നു ഇംഗ്ളണ്ടിനെതിരെ ലോര്‍ഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയോടെ കരിയറിന് തുടക്കം.113 ടെസ്റ്റുകളില്‍ 42 രണ്സിലേറെ ശരാശരി.ആകെ 7212 റണ്‍സ് 16 സെഞ്ചുറിയും 35 അര്‍ദ്ധസെഞ്ചുറിയും.പാക്കിസ്ഥാന് എതിരെ നേടിയ 239 റണ്‍സാണ് കൂടിയ സ്കോര്‍.ഏകദിന മത്സരങ്ങളില്‍ 11363 റണ്‍സ് സ്വന്തം.311 മത്സരങ്ങള്‍.ശരാശരി 41.02 റണ്‍സ്.ശ്രീലങ്കയ്ക്കെതിരെ 1999 ലെ 183 റണ്‍സാണ് ഉയര്ന്ന സ്കോര്‍.
അനില്‍ കുംബ്ലെ-ആകെ ടെസ്റ്റുകള്‍ 132. 18355 റണ്‍സ്.619 വിക്കറ്റുകള്‍.
ഏകദിന മത്സരങ്ങള്‍-271 .10412 റണ്‍സ്.337 വിക്കറ്റുകള്‍.ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍.ടീമിനെ വിജയിപ്പിക്കുന്നതില്‍ അസാധാരണ വൈഭവമുള്ള കളിക്കാരന്‍.

അഭിപ്രായങ്ങളൊന്നുമില്ല: