2009, ജനുവരി 3, ശനിയാഴ്‌ച

കിളിനോച്ചി കീഴടക്കി

തമിഴ് പുലികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് എല്‍ടിടിഇ ഭരണസിരാകേന്ദ്രം ശ്രീലങ്കന്‍ സൈന്യം പിടിച്ചടക്കി.കാല്‍നൂറ്റാണ്ട് കാലത്തെ പോരാട്ടത്തിനിടെ ജാഫ്നയുടെ പതനത്തിന് ശേഷം പുലികള്‍ക്കേറ്റ വലിയ പരാജയമാണിത്.പ്രഭാകരനടക്കമുള്ള പുലി നേതാക്കള്‍ എവിടെയാണെന്നറിയില്ല.ഇപ്പോഴും എല്‍ ടി ടി ഇ നിയന്ത്രണത്തിലുള്ള മുല്ലത്തീവിനടുത്തുള്ള ഏതെങ്കിലും പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് സൈന്യം കരുതുന്നു.കൊളൊംബോവിന് 330 കിലോമീറ്റര്‍ അകലെയുള്ള കിളിനോച്ചി കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ പുലികള്‍ സമാന്തര സര്‍ക്കാരിനെ നിയന്തിച്ചിരുന്നത്‌.മാസങ്ങള്‍ നീണ്ടു നിന്ന സൈനിക നീക്കത്തിനൊടുവില്‍,വെള്ളിയാഴ്ച്ച മൂന്നു ഭാഗത്ത് കൂടിയുള്ള ആക്രമണത്തിലൂടെ ശ്രീലങ്കന്‍ സേന കിളിനോച്ചിയിലേക്ക് ഇരച്ചു കയറുകയായിരുന്നു.റയില്‍വേസ്റ്റേഷന്‍ അടക്കമുള്ള കിളിനോച്ചിയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ശ്രീലങ്കന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.എല്‍ടിടിഇ കമാന്ഡര്‍ ഇളംപെരിയനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.അതിനിടെ കൊളൊംബോയിലെ വ്യോമസേനാ ആസ്ഥാനതിനടുത്തു നടന്ന ചാവേറാക്റമണത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കിളിനോച്ചി കീഴടക്കിയാലും ഗറില്ലാ യുദ്ധം തുടരുമെന്ന് പുലികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: