2009, നവംബർ 23, തിങ്കളാഴ്‌ച

കമ്മ്യൂണിസ്റ്റ് സാര്‍വദേശീയ സമ്മേളനം ദില്ലിയില്‍ സമാപിച്ചു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും വര്‍ക്കേഴ്സ് പാര്‍ട്ടികളുടെയും പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനം ദില്ലിയില്‍ സമാപിച്ചു.ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മുതലാളിത്തതിനെതിരെയും വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് സമ്മേളനം അവസാനിച്ചത്‌.സി പി ഐ (എം )ഉം സി പി ഐ യും സംയുക്തമായി ആഥിത്യമാരുളിയ സമ്മേളനത്തില്‍ ലോകത്തിലെ 47 രാജ്യങ്ങളില്‍നിന്നായി ൫൫ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികളുടെയും 55 പ്രതി നിധികള്‍ പങ്കെടുത്തു.ആദ്യ ദിവസം സി പി ഐ (എം ) പി ബി മെമ്പര്‍ സീതാറാം യെച്ചൂരി അവതരിപ്പിച്ച ദല്‍ഹി പ്രഖ്യാപനം വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ച 7 ഭേദഗതികളോടെയാണ് അംഗീകരിച്ചത്.'മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം' എന്ന അടിസ്ഥാന ലക്ഷൃം നേടാന്‍ വരും നാളുകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ അമേരിക്ക അടക്കമുള്ള മുതലാളിത്ത രാഷ്ട്രങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഒട്ടും പര്യാപ്തമല്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഇതിനാവശ്യമാണെന്നും അഭിപ്രായമുണര്‍ന്നു .ജനങ്ങള്‍ക്ക്‌ പകരം ലാഭത്തിനു മുന്‍ തൂക്കം നല്കുന്ന ലോകബാങ്ക്,ഐ എം എഫ്,ലോകവ്യാപാര സംഘടനകള്‍ എന്നിവയുടെ നയങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം.നാറ്റോയുടെ താവളങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയും, അവരുടെ സൈനിക നീക്കങ്ങല്‍ക്കെതിരെയും പ്രതികരിക്കണം.ഫാസിസത്തെ പരാജയപ്പെടുത്തിയതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം അടുത്ത വര്‍ഷം ആചരിക്കാനും,നവംബാര്‍ 29 ന് ലോകവ്യാപകമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാനും തീരുമാനമായി. സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനത്തില്‍ പ്രസംഗിച്ചു.കേരളത്തില്‍ നിന്ന് മുഖമന്ത്രി വി എസ്സും, മന്ത്രി സി ദിവാകരനും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.അടുത്ത വര്‍ഷത്തെ സമ്മേളനം ദക്ഷിണാഫ്രിക്കയില്‍ നടക്കും.

അഭിപ്രായങ്ങളൊന്നുമില്ല: