2010, മാർച്ച് 4, വ്യാഴാഴ്‌ച

കൈരളി ടവര്‍ നാളെ നാടിന് സമര്‍പ്പിക്കും


മലയാളികളുടെ ആത്മാവിഷ്കാരത്തിന്റെ പ്രതീകമായ കൈരളി ചാനലിന്റെ ആസ്ഥാനമന്ദിരം നാളെ മാര്‍ച്ച്‌ 5 ന് നാടിന് സമര്‍പ്പിക്കും.തിരുവനന്തപുരം പാളയത്ത് 9 നിലകളിലായി 70000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 12 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ബഹിനില കെട്ടിടം ജനകീയ ടെലിവിഷന്‍ ചാനലായ കൈരളിയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നാടിന്റെ അഭിമാനമായി മാറുകയാണ്.കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി കൈരളി ടവറിന്റെയും സിപിഐഎം ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് സ്റ്റുഡിയോ കോംപ്ളക്സിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. മുഖ്യമന്ത്രി വി എസ അച്ചുതാനന്ദന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍,പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ മമ്മൂട്ടി ആമുഖപ്രഭാഷണവും എം ഡി ജോണ്‍ ബ്രിട്ടാസ് സ്വാഗത പ്രസംഗവും നടത്തും.മലയാളം കമ്മ്യൂണിക്കേഷന്‍സിന്‍റെ ആസ്ഥാനവും കൈരളിയുടെ വിവിധ ചാനലുകളുടെ ഓഫീസും സ്റ്റുഡിയോകളും ഇനി ഇവിടെയാരിക്കും പ്രവര്‍ത്തിക്കുക.രണ്ടര ലക്ഷം ഓഹരി ഉടമകളുടെ മനസ്സു കുളിര്‍പ്പിക്കുന്ന വളര്‍ച്ചയുടെ ഒരു പടവ് കൂടി കൈരളി പിന്നിടുകയാണ്.ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ ഓഹരി ഉടമകള്‍ക്ക് ലാഭ വിഹിതവും നല്കിതുടങ്ങിയിട്ടുണ്ട്.50 കോടി രൂപ മൂല്യമുള്ള കെട്ടിട സമുച്ചയത്തിന്റെ 5 നിലകള്‍ വ്യാപാരാവശ്യത്തിനായി മാറ്റിവെച്ചിരിക്കുന്നു.25000 ചതുരശ്ര അടി ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസനത്തിനും നീക്കി വെച്ചിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചു വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: