2010, നവംബർ 26, വെള്ളിയാഴ്‌ച

ഏഷ്യന്‍ ഗെയിംസ്-കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം

ഇന്ന് നടന്ന ഫൈനല്‍ മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ ഇറാനെയും,വിനിതാവിഭാഗത്തില്‍ തായ് ലണ്ടിനെയും പരാജയപ്പെടുത്തി കബഡിയില്‍ ഇന്ത്യ സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി, ഈ ഇനത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു.ഏഷ്യന്‍ ഗെയിംസില്‍ പുരുഷകബഡിയില്‍ തുടര്‍ച്ചയായി ഇന്ത്യക്ക് ഇത് ആറാം തവണയാണ് സ്വര്‍ണം കിട്ടുന്നത്.1990 ല്‍ ഏഷ്യന്‍ ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയത് മുതല്‍ ഇന്ത്യയാണ് ജേതാക്കള്‍.വനിതകളുടെ 4 ഗുണം 400 മീറ്റര്‍ റിലെയിലും ഇന്ത്യ ഇന്ന് സ്വര്‍ണം നേടി.മഞ്ജിത് കൌര്‍,സിനി ജോസ്,അശ്വിനി ചിദാനന്ദ,മന്ദീപ് കൌര്‍ എന്നിവരടങ്ങിയ ടീം 3 മി 29.02 സെക്കണ്ട് കൊണ്ടാണ് ഓടിയെത്തിയത്. ബോക്സിംഗ് 75 കിലോ വിഭാഗത്തില്‍ വിജേന്ദര്‍ സിംഗിന് സ്വര്‍ണവും,91 കിലോ വിഭാഗത്തില്‍ മന്‍ പ്രീത് സിംഗിന് വെള്ളിയും ലഭിച്ചു.ഇന്ത്യക്ക് ഇന്നുണ്ടായ ശ്രദ്ധേയമായ മറ്റു വിജയങ്ങള്‍ 5000 മീറ്ററില്‍ മലയാളി താരം പ്രീജാ ശ്രീധരന്‍ വെള്ളിയും,കവിതാ റാവത്ത് വെങ്കലവും നേടിയതാണ്.ഇരുവരും കരിയറിലെ മികച്ച സമയത്തോടെയാണ് ഫിനിഷ് ചെയ്തത്.പ്രീജയുടെ സമയം-15 മി 15.89 സെക്കണ്ട്.ചെസ്സിലും സ്കൈറ്റിങ്ങിലും ഇന്ത്യക്ക് വെങ്കലമുണ്ട്.ഇതോടെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം അവസാനിച്ചു.ഇന്ത്യക്ക് 14 സ്വര്‍ണമെഡലുകള്‍ കിട്ടി .2006 ലെ ദോഹ ഗെയിംസില്‍ 10 സ്വര്‍ണമെഡലുകളായിരുന്നു കിട്ടിയിരുന്നത്. 14 സ്വര്‍ണവും 17 വെള്ളിയും 33 വെങ്കലവും ചേര്‍ത്ത് ആകെ 64 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് നിലയുറപ്പിച്ചു.ഏഷ്യന്‍ ഗെയിംസിന് നാളെ കൊടിയിറങ്ങും.

അഭിപ്രായങ്ങളൊന്നുമില്ല: