2011, ജനുവരി 1, ശനിയാഴ്‌ച

കേരള പഠനകോണ്ഗ്രസ്സിന് തുടക്കമായി

മൂന്നാമത് അന്താരാഷ്‌ട്ര കേരള പഠന കോണ്‍ഗ്രസ്സിന് തിരുവനന്തപുരത്ത് ഗംഭീരമായ തുടക്കം.എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള പഠന കോണ്‍ഗ്രസ് ഇന്ന് രാവിലെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ പ്രകാശ് കാരാട്ട് ഉല്‍ഘാടനം ചെയ്തു.ലോകം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്‌ എല്‍ ഡി എഫിന്റെ ബദല്‍ നയങ്ങളാണെന്ന് അദ്ദേഹം തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.എ കെ ജി ഹാളില്‍ നടന്ന ചടങ്ങില്‍ പഠന കോണ്‍ഗ്രസ് രേഖയുടെ പ്രകാശനം പിണറായി വിജയനും, ഇ എം എസ് കൃതികളുടെ നൂറാം സഞ്ചികയുടെ പ്രകാശനം എസ് രാമചന്ദ്രന്‍ പിള്ളയും,സമീപന രേഖയുടെ അവതരണം ടി എം തോമസ്‌ ഐസക്കും നിര്‍വ്വഹിച്ചു.രാഷ്ട്രീയ-സാംസ്കാരിക നായകന്മാര്‍ ആശംസകള്‍ നേര്‍ന്ന ചടങ്ങില്‍ എം എ ബേബി സ്വാഗതവും കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.കേരള വികസനത്തില്‍ കഴിഞ്ഞ കാല അനുഭവങ്ങള്‍ വിലയിരുത്തി ഭാവിയിലെ വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതില്‍ ഈ പഠന കോണ്‍ഗ്രസ് ഏറെ സാഹായകമാവും.3000 ത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠന കോണ്‍ഗ്രസ്സില്‍ 9 സിമ്പോസിയങ്ങള്‍, 77 ടെക്നിക്കല്‍ സെഷനുകള്‍ എന്നിവയുണ്ടാവും.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ പങ്കെടുക്കുന്ന വിവിധ സെഷനുകളില്‍ 600 ലേറെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും.പഠന കോണ്‍ഗ്രസ്സിന്റെ ഭാഗമായി വി ജെ ടി ഹാളില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.പഠന കോണ്‍ഗ്രസ് ജനവരി 3 ന് സമാപിക്കുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: