2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റിന് ക്രീസ് ഉണരാന്‍ മണിക്കൂറുകള്‍ മാത്രം

ഉപഭൂഖണ്ഡത്തില്‍ ഒരിക്കല്‍ കൂടി ക്രിക്കറ്റ് മാമാങ്കത്തിന്റെ കേളികൊട്ട് കേള്‍ക്കുകയായി.പത്താമത് ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ വേദികളില്‍ ക്രീസ് ഉണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ബംഗ്ലാദേശിലെ മീര്‍പൂര്‍ ബംഗ്ലാബന്ധു നാഷണല്‍ സ്റ്റേഡിയത്തില്‍, സംഗീതവും നൃത്തവും സാംസ്കാരിക പൈതൃകവും സമന്വയിപ്പിച്ച വര്‍ണ്ണാഭമായ ചടങ്ങില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിര്‍വ്വഹിച്ചു.ഉദ്ഘാന മത്സരം ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഫിബ്രവരി 19 ന് 2 മണിക്ക്മീര്‍പൂര്‍ ഷേര്‍ എ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടക്കും.മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 2 നാണ് ഫൈനല്‍ മത്സരം നടക്കുക.മത്സരങ്ങള്‍ക്ക്‌ വേദിയാകുന്ന മറ്റു പ്രധാന സ്റ്റേഡിയങ്ങള്‍ ഇന്ത്യയിലെ ഈഡന്‍ ഗാര്‍ഡന്‍സ് -കൊല്‍ക്കട്ട,ഫിറോസ്ഷാ കൊട്ല-ദല്‍ഹി,ചിന്നസ്വാമി-ബംഗലൂരു, ചിദംബരം -ചെന്നൈ,പി സി എ മൊഹാലി,വി സി എ- നാഗപൂര്‍ തുടങ്ങിയവയും ശ്രീലങ്കയിലെ മഹിന്ദ രാജപക്സ, പ്രേമദാസ എന്നിവിടങ്ങളിലും ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സാഹുര്‍ അഹമ്മദ് ചൌധരി മുതലായവയുമാണ്.14 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെ പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ക്കായി രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.എ ഗ്രൂപ്പില്‍ ഓസ്ട്രെലിയ,ന്യൂസീലാന്ഡ്,പാകിസ്ഥാന്‍ശ്രീലങ്ക,സിംബാബ്വേ,കാനഡ,കെനിയ എന്നീ ടീമുകളെയും ബി ഗ്രൂപ്പില്‍ ഇന്ത്യ,ബംഗ്ലാദേശ്,ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,വെസ്റ്റിന്‍ഡീസ്,അയര്‍ ലാന്ഡ്,ഹോളണ്ട് എന്നിവയെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആദ്യ റൌണ്ട് മത്സരങ്ങള്‍ മാര്‍ച്ച്‌ 20 വരെയാണ്.മാര്‍ച്ച്‌ 23 മുതല്‍ 26 വരെ ക്വാര്‍ടര്‍ ഫൈനലുകളും, മാര്‍ച്ച്‌ 29,30 തിയ്യതികളില്‍ സെമി ഫൈനലുകളും നടക്കുന്നതാണ്.
ഫൈനല്‍ മത്സരം ഏപ്രില്‍ 2 ന് മുംബൈയില്‍ നടക്കും.മത്സരങ്ങള്‍ ഇ എസ് പി എന്‍,സ്റ്റാര്‍ ക്രിക്കറ്റ് തുടങ്ങിയ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: