2008, മേയ് 25, ഞായറാഴ്‌ച

മലപ്പുറത്ത്‌ കോണ്‍ഗ്രസ്സും ലീഗും കൊമ്പു കോര്‍ക്കുന്നു



ആര്യാടന്‍ മുഹമ്മദിന്‍റെ വിവാദ പ്രസംഗങ്ങളില്‍ നിന്നു തിരികൊളുത്തിയ കോണ്ഗ്രസ് -മുസ്ലിം ലീഗ് പോരു ഒരു തുറന്ന യുദ്ധമായി മാറിയിരിക്കുന്നു .ഇന്നലെ ലീഗ് നേതാവ് കെ .പി .എ .മജീദും കുഞ്ഞാലിക്കുട്ടിയും നടത്തിയ പ്രസ്താവന കളും അതിനെതിരെ ആര്യാടന്‍റെ പെട്ടുന്നുള്ള പ്രതികരണങ്ങളും പ്രശ്നം കൂടുതല്‍ വഷളാക്കി .ആര്യടനെ തളയ്ക്കാമെന്നു കെ പി സി സി ഉറപ്പുനല്കിയതാണെന്‍കിലും എകെ ആന്‍റണിയുടെ സാന്നിധ്യത്തില്‍ ആര്യാടന്‍ വീണ്ടും ലീഗിനെ വിമര്‍ശിച്ചതുംആര്യാടന്‍ ഷൌക്കത്ത് മലപ്പുറത്തെ തങ്ങള്‍മാരെ പറ്റി നടത്തിയ പ്രകോപന പരമായ പ്രസ്താവന യുമാണ്‌ ലീഗിനെ പ്രതികരിക്കാന്‍ പ്രേരിപ്പച്ചത് .മലപ്പുറത്ത്‌ യു ഡി എഫ് വേണ്ടന്കില്‍ മറ്റുജില്ലകളില്‍ അത് തുടരണ മെന്നു ലീഗിന് നിര്‍ബന്ധ മില്ലെന്നു‌ മജീദുംഇന്നത്തെ നിലയില്‍ യു ഡി എഫില്‍ തുടരാന്‍ ആവില്ലെന്ന് കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു .നാദാപുരത്ത് ആര്യാടനെതിരെ പ്രകടനം നടത്തിയ ലീഗ് പ്രവര്‍ത്തകര്‍ ടൌണിലെ കോണ്ഗ്രസ് ആപ്പീസ് തീ വെച്ചു നശി പ്പിക്കുകയും ചെയ്തു .

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് കളില്‍ കഴിഞ്ഞ വര്ഷം മാനേജ്മെന്‍റുകള്‍ പ്രവേശനത്തില്‍ അഴിമതി കാട്ടിയതായി ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ കണ്ടെത്തി .മിനിമം മാര്‍ക്ക് യോഗ്യത യില്ലാത്ത കുട്ടികളെ പ്രവേശിപ്പിച്ചതായാണ് കണ്ടു പിടിച്ചിരിക്കുന്നത് .ഇവരെ പുറത്താക്കാന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു.

പ്രവേശന പരീക്ഷാ പരിഷ്ക്കരണത്തെ പറ്റി പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്ട്ട് സമര്‍പ്പിച്ചു .

അഭിപ്രായങ്ങളൊന്നുമില്ല: