2009, ജൂൺ 20, ശനിയാഴ്‌ച

T20 ആരവങ്ങള്‍ അടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ആരായിരിക്കും കപ്പില്‍ മുത്തമിടുക?

ട്വന്റി 20 ലോകകപ്പിന് വേണ്ടിയുള്ള ഫൈനല്‍ നാളെ ജൂണ്‍ 21 നു രാത്രി 7.30 നു ലോര്‍ഡ്സില്‍ നടക്കുന്നതാണ്.
ഒന്നാം സെമി ഫൈനലില്‍ ശഹീദ് അഫ്രീദിയുടെ ഓള്‍ റൌണ്ട് മികവില്‍ പാക്കിസ്ഥാന്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച് കലാശക്കളിയില്‍ ഇടം ഉറപ്പിച്ചപ്പോള്‍,തിലക് രത്നെ ദില്‍ഷന്‍റെ കൂറ്റന്‍ സ്കോറിന്റെ ബലത്തില്‍ വിന്‍ഡീസിനെ കെട്ടുകെട്ടിച്ച് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ശ്രീലങ്കയും
പാക്കിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ തവണ ജോഹന്നാസ്‌ ബര്‍ഗ്ഗില്‍ ഏഷ്യയില്‍ നിന്നുള്ള ഇന്ത്യ പാക്കിസ്ഥാനുമായിട്ടാണ് മാറ്റുരച്ചതെന്കില്‍ ഇത്തവണ ഏഷ്യയിലെ തന്നെ രണ്ടു ടീമുകകളാണ് ഏറ്റുമുട്ടുന്നതെന്ന സവിശേഷതയുമുണ്ട്.2007ല്‍ കൈവിട്ടു പോയ ലോകകപ്പില്‍ ഈ പ്രാവശ്യം മുത്തമിടാന്‍ കഴിയുമെന്നാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.ഷഹീദ് അഫ്രീദിയുടെ മികച്ച ഫോമും ശക്തമായ ബാറ്റിംഗ്-ബൌളിംഗ് നിരകളും അവരുടെ പ്രതീക്ഷയ്ക്ക് ചിറകു മുളപ്പിക്കുന്നു. ഉമര്‍ ഗുല്ലും മിസ്ബാഹുല്‍ ഹഖും പാക്കിസ്ഥാന്റെ തിളക്കമാര്‍ന്ന കളിക്കാര്‍ തന്നെ.എന്നാല്‍ തിലക് രത്നെ ദില്‍ഷന്‍റെയും സനത് ജയസൂര്യയുടെയും കരുത്തില്‍ പാക് വെല്ലുവിളി മറികടക്കാമെന്ന് തന്നെയാണ് ശ്രീലങ്ക കരുതുന്നത്. ഇതുവരെ തോല്‍ക്കാതെ കളിച്ച ടീമെന്ന ബഹുമതിയും ശ്രീലങ്കയ്ക്ക് സ്വന്തം.ക്രിക്കറ്റ്‌ ലോകത്തിലെ അതികായന്മാരായ കംഗാരുക്കളെ പ്രഥമ റൌണ്ടില്‍ പുറത്താക്കിയതും കുമാര്‍ സംഗക്കാരയുടെ ലങ്കന്‍ സേനയാണെന്നതും ഓര്‍ക്കുക.സുപ്പര്‍ എട്ട് മത്സരത്തില്‍ പാക്കിസ്ഥാനെ 19 റണ്‍സിന് തോല്‍പ്പിച്ചതും ശ്രീലങ്കയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. .ഏതായാലും ഫൈനലിലെ പോരാട്ടത്തിന്റെ ഫലം പ്രവചനാതീതം എന്ന് മാത്രമെ ഇപ്പോള്‍ പറയുന്നുള്ളൂ.കാരണം ഇത് കളി ക്രിക്കറ്റ്‌ ആണ്.വമ്പന്മാര്‍ പലരും അടി തെറ്റി വീഴുന്നതും വന്മരങ്ങള്‍ കടപുഴകി നിലം പൊത്തുന്നതും നാമെത്ര കണ്ടതാണ്..! കപ്പില്‍ ആരായിരിക്കും മുത്തമിടുക എന്നറിയാന്‍ കളി തീരുന്നത് വരെ നമുക്ക് കാത്തിരിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: