2009, ഡിസംബർ 19, ശനിയാഴ്‌ച

കേരള രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി


തിരുവനന്തപുരത്ത് നടന്നു വന്ന പതിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു.മേളയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡായ സുവര്‍ണ്ണ ചകോരം ഇറാനിയന്‍ ചിത്രമായ അസ്ഗര്‍ ഫര്‍ഹാദിയുടെ എബൌട്ട്‌ എല്ലിയും,ഇന്തോനേഷ്യന്‍ ചിത്രമായ രവി ഭാര്‍വാനിയുടെ ഫിഷിംഗ് ഫ്ലാറ്റ്ഫോമും പങ്കുവെച്ചു . ഏറ്റവും നല്ല സംവിധായകനുള്ള രജത ചകോരം അവാര്‍ഡ് താജിക്കിസ്ഥാന്‍ ചിത്രമായ ട്രൂ നൂണ്‍ സംവിധാനം ചെയ്ത നസീര്‍ സയ്ദോവിന് ലഭിച്ചു.മേളയിലെ പ്രേക്ഷകര്‍ ഏറ്റവും നല്ല ചിത്രമായി ട്രൂ നൂണ്‍ തിരഞ്ഞെടുത്തു.നവാഗത സംവിധായകനുള്ള രജത ചകോരം അവാര്‍ഡ് മൈ സീക്രട്ട് സ്കൈ സംവിധാനം ചെയ്ത മസോദ സ്കയിയാന നേടി.അര്‍ജന്‍റീനിയന്‍ ചിത്രമായ എ ഫ്ലൈ ഇന്‍ ദി ആഷസ് മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡിന് അര്‍ഹമായി.ജോഷി മാത്യുവിന്റെ പത്താം നിലയിലെ തീവണ്ടി മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് കരസ്ഥമാക്കി.മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് ഫിഷിംഗ് ഫ്ലാറ്റ്ഫോമും,ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് കേരള കഫെയും നേടി.സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനനന്ദന്‍ സുവര്‍ണ്ണ ചകോരം അവാര്‍ഡുകള്‍ വിതരണം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല: