2010, ജനുവരി 4, തിങ്കളാഴ്‌ച

ശാസ്ത്രകോണ്‍ഗ്രസ് തിരുവനന്തപുരത്ത് തുടങ്ങി

ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്സിന്റെ തൊണ്ണൂറ്റിയേഴാം സമ്മേളനം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാവകാശം നല്‍കണമെന്നും,രാഷ്ട്രീയ ഇടപെടലുകളും ചുവപ്പ് നാടയും കഴിഞ്ഞ കാലങ്ങളില്‍ ശാസ്ത്ര പുരോഗതിക്കു തസ്സമായെന്നും പ്രധാനമന്ത്രി ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് മേലില്‍ സൌരോര്‍ജ്ജം,ആണവോര്‍ജ്ജം എന്നിവയെ കൂടുതല്‍ ആശ്രയിക്കണമെന്നും, വിദേശത്ത് താമസമാക്കിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള സര്‍വ്വകലാശാലയും ഐ എസ് ആറോയും സംയുക്തമായി സംഘാടനം നിര്‍വ്വഹിക്കുന്ന ശാസ്ത്ര കോണ്‍ഗ്രസ് സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്സില്‍ ജനവരി 3 മുതല്‍ 7 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള ശാത്രജ്ഞര്‍,7000 ത്തില്‍ അധികം പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിന്റെ വിവിധ സെഷനുകളിലും സെമിനാറുകളിലും പങ്കെടുക്കുന്നു.3000 കുട്ടികള്‍ ഒത്തുചേരുന്ന കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്സും സംഘടിപ്പിച്ചിട്ടുണ്ട്.ഉല്‍ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ്,മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍,കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍,പ്രമുഖ ശാസ്ത്രജ്ഞര്‍ മുതലാവയര്‍ സന്നിഹിതരായിരുന്നു.ഉല്‍ഘാടന ചടങ്ങിനു ശേഷം പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല: