2010, ജനുവരി 15, വെള്ളിയാഴ്‌ച

സ്വര്‍ണ്ണകപ്പ് ഉറപ്പുവരുത്തി കോഴിക്കോട് മുന്നേറ്റം തുടരുന്നു

സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആതിഥേയരായ കോഴിക്കോട് ജില്ല സ്വര്‍ണ്ണകപ്പ് ഉറപ്പിച്ചു കൊണ്ട് പോയിന്റ് നിലയില്‍ ബഹുദൂരം മുന്നില്‍.ഏറ്റവും ഒടുവിലെ നിലയനുസരിച്ച് ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും 7 വീതം ഇനങ്ങള്‍ മാത്രമേ ഇനി നടക്കാനുള്ളു.പോയിന്റ് നില ചുവടെ കൊടുക്കുന്നു.
കോഴിക്കോട് -726 ,കണ്ണൂര്‍-669 ,തൃശൂര്‍-664 ,പാലക്കാട്-659 ,എറണാകുളം-630 ,മലപ്പുറം -623തിരുവനന്തപുരം-615 ,കൊല്ലം-606 ,കോട്ടയം-601 ,കാസര്‍ഗോഡ്‌-594 ,ആലപ്പുഴ-581 ,വയനാട്-527 ,പത്തനംതിട്ട-500 ,ഇടുക്കി -461 എന്നിങ്ങനെയാണ് ഏറ്റവും ഒടുവിലെ പോയിന്റ്‌ നില.കലോത്സവം വെള്ളിയാഴ്ച വൈകീട്ട് സമാപിക്കും.വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായ ചടങ്ങില്‍ ഗാനഗന്ധര്‍വന്‍ ഡോ.കെ ജെ.യേശുദാസ്‌ സമ്മാന ദാനം നിര്‍വ്വഹിക്കും.വ്യവസായമന്ത്രി എളമരം കരീം സുവനീര്‍ പ്രകാശനം ചെയ്യും.എം പി മാര്‍, എം എ എല്‍ എ മാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: