2008, ഡിസംബർ 18, വ്യാഴാഴ്‌ച

കേരളത്തില്‍ ക്രീമിലെയര്‍ പരിധി നാലര ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു

മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസാവശ്യങ്ങക്കും,സംവരണ ക്വാട്ടയില്‍ നിയമനങ്ങള്‍ ലഭിക്കുന്നതിനുമുള്ള ക്രീമിലെയര്‍ പരിധി നാലര ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതുവരെ പരിധി രണ്ടര ലക്ഷം രൂപയായിരുന്നു.സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നിയമിക്കപ്പെട്ട ജസ്റ്റീസ് രാജേന്ദ്രബാബു കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് പ്രകാരമാണ് ഈ വര്‍ദ്ധന.പി എസ് സി നിയമനങ്ങളില്‍ ഹൈക്കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചത് പ്രകാരം മെരിറ്റിലും സംവരണത്തിലും 50:50 അനുപാതം പാലിക്കണമെന്ന് തന്നെയാണ് സര്ക്കാരിന്റെ അഭിപ്രായമെന്നും ഇതു സുപ്രീംകോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഹൈക്കോടതി വിധിയ്ക്കെതിരെ പി എസ് സി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതില്‍ സര്‍ക്കാരിന് യോജിപ്പില്ലെന്നും വി എസ് വെളിപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല: