വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു.യൂനിവേഴ്സിറ്റി കോളേജില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നിരവധി നിശ്ചലദൃശ്യങ്ങളും തനിമയാര്‍ന്ന കേരളീയ കലാരൂപങ്ങളും അകമ്പടി സേവിച്ചു. ഘോഷയാത്ര പ്രധാന വേദി ഒരുക്കിയിരിക്കുന്ന പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു.പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോലോസവം ഉല്‍ഘാടനം ചെയ്തു.ഓഎന്‍വി -എംകെ അര്‍ജുനന്‍ ടീം ഒരുക്കിയ മുദ്രാ ഗാനത്തിന്‍റെ നൃത്താവിഷ്ക്കാരത്തോടെയാണ് ഉല്‍ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആധ്യക്ഷം വഹിച്ച ചടങ്ങില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഓഎന്‍വി കുറുപ്പ് മുഖ്യാഥിതിയായി.മേയര്‍ സി.ജയന്‍ബാബു,മന്ത്രിമാരായ എം.വിജയകുമാര്‍,സി.ദിവാകരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വാഗതവും ഡിപിഐ എ പി എം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.ഉള്ഘാടനതിനു ശേഷം വിവിധ വേദികളിലായി ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടം, ചെണ്ടമേളം, ദേശഭക്തിഗാനം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കേരളനടനം,മൂകാഭിനയം,ദേശഭക്തിഗാനം എന്നീ മല്‍സരങ്ങള്‍ നടന്നു. 16 വേദികളിലായി നടക്കുന്ന കലോല്‍സവം ജനുവരി 5 ന് സമാപിക്കും.2008, ഡിസംബർ 31, ബുധനാഴ്‌ച
സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു
വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു.യൂനിവേഴ്സിറ്റി കോളേജില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നിരവധി നിശ്ചലദൃശ്യങ്ങളും തനിമയാര്‍ന്ന കേരളീയ കലാരൂപങ്ങളും അകമ്പടി സേവിച്ചു. ഘോഷയാത്ര പ്രധാന വേദി ഒരുക്കിയിരിക്കുന്ന പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു.പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോലോസവം ഉല്‍ഘാടനം ചെയ്തു.ഓഎന്‍വി -എംകെ അര്‍ജുനന്‍ ടീം ഒരുക്കിയ മുദ്രാ ഗാനത്തിന്‍റെ നൃത്താവിഷ്ക്കാരത്തോടെയാണ് ഉല്‍ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആധ്യക്ഷം വഹിച്ച ചടങ്ങില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഓഎന്‍വി കുറുപ്പ് മുഖ്യാഥിതിയായി.മേയര്‍ സി.ജയന്‍ബാബു,മന്ത്രിമാരായ എം.വിജയകുമാര്‍,സി.ദിവാകരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വാഗതവും ഡിപിഐ എ പി എം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.ഉള്ഘാടനതിനു ശേഷം വിവിധ വേദികളിലായി ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടം, ചെണ്ടമേളം, ദേശഭക്തിഗാനം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കേരളനടനം,മൂകാഭിനയം,ദേശഭക്തിഗാനം എന്നീ മല്‍സരങ്ങള്‍ നടന്നു. 16 വേദികളിലായി നടക്കുന്ന കലോല്‍സവം ജനുവരി 5 ന് സമാപിക്കും.2008, ഡിസംബർ 30, ചൊവ്വാഴ്ച
സംസ്ഥാന സ്കൂള്‍ കലോല്‍സവം ഇന്ന് തുടങ്ങും
പന്കാളിത്തം കൊണ്ടു ലോകത്തിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും.ഇനിയുള്ള ഏഴ് ദിനരാത്രങ്ങള്‍ അനന്തപുരിയില്‍ ചിലങ്കയണിഞ്ഞ ചുവടുവെപ്പുകളുടെയും സംഗീതത്തിന്‍റെയും മറ്റു കലാരൂപങ്ങളുടേയും വിരുന്നൂട്ട്.സ്കൂള്‍,ഹയര്‍ സെക്കന്‍ഡറി,വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മേളകള്‍ സംയോജിപ്പിച്ച് ഒറ്റ കലോല്സവമാക്കിയത്തിനു ശേഷമുള്ള ആദ്യ കലമാമാങ്കത്തിനാണ് ഇന്നു തിരുവനന്തപുറത്ത് തിരശ്ശീല ഉയരുന്നത്.കലോലസവത്തിന്റെ മാന്വല്‍ പരിഷ്കരിച്ചതിന് ശേഷം നടക്കുന്ന കലോല്സവമെന്ന പ്രത്യേകതയും ഇതിനുണ്ട്.മാറിയ നിയമാവലി പ്രകാരം വിധിനിര്‍ണ്ണയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഇന്നുച്ചയ്ക്ക് കേരള സര്‍വ്വകലാശാലാമൈതാനിയില്‍ നിന്നാരംഭിക്കുന്ന വര്‍ണ്ണപ്പകിട്ടേറിയതും, എഴായിരത്തില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്നതുമായ സാംസ്കാരിക ഘോഷയാത്രയോടെ കലോല്‍സവത്തിനു തുടക്കമാവും.കലോല്സവത്തിന്റെ ഉല്‍ഘാടനം വൈകുന്നേരം അഞ്ചു മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ നിര്‍വ്വഹിക്കും.16 വേദികളിലായി 216 ഇനങ്ങളില്‍ 7624 കുട്ടികള്‍ കഴിവിന്റെ മേനി തെളിയിക്കും.കലോല്‍സവ വേദികളുള്‍പ്പെടുന്ന പ്രദേശങ്ങളെ ലോഡ് ഷെഡ്ഡിങ്ങില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.17 സ്കൂളുകളിലാണ് മേളയില്‍ പന്കെടുക്കുന്നവര്‍ക്ക് താമസ സൌകര്യം ഒരുക്കിയിരിക്കുന്നത്.സെന്‍ട്രല്‍ സ്റ്റേഡിയത്തിലും, അട്ടക്കുളങ്ങര സ്കൂളിലുമാണ് ഭക്ഷണശാല.ക്രമസമാധാനത്തിന് പ്രത്യേക പോലീസിനേയും, ആരോഗ്യ പരിപാലനത്തിന് മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.താമസ സ്ഥലങ്ങളില്‍ നിന്ന് വേദികളിലേക്ക് ബസ് സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.2008, ഡിസംബർ 29, തിങ്കളാഴ്‌ച
കശ്മീര്‍ വിധിയുടെ ബാക്കിപത്രം
ജമ്മു-കശ്മീരിലെ 87 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി സൈന്യത്തിന്റെ സംരക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍,ഒരു തൂക്കുസഭയാണ് സമ്മതിദായകര്‍ സമ്മാനിച്ചത്.ഗുലാം നബി ആസാദിന്റെ മുന്നണി സര്‍ക്കാര്‍ വോട്ടു ബേങ്കില്‍ കണ്ണും നട്ട് നടത്തിയ വര്‍ഗീയ പ്രീണന മലക്കം മറിയലിന്‍റെ പരിണിതഫലമായി അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ നടന്നത്.അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഭൂമി വിവാദമാണ് ഗുലാം നബി മന്ത്രിസഭയെ താഴെയിറക്കിയത്. ഉര്‍വ്വശീ ശാപം ഉപകാരമായി എന്ന് പറഞ്ഞതു പോലെ സംസ്ഥാനത്ത് പറയത്തക്ക സ്വാധീനമൊന്നും ഇല്ലാതിരുന്ന ഹിന്ദു വര്‍ഗീയതക്ക് വേരുറപ്പിക്കാനും അതുവഴി ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടം കൊയ്യാനും സാധിച്ചു. ഒരു സീറ്റില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ബിജെപി അമര്‍നാഥ് പ്രശ്നം മുതലാക്കി ജമ്മു മേഖലയില്‍ 11 സീറ്റുകള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.കോണ്‍ഗ്രസിനാവട്ടെ മുന്‍ ഉപമുഖ്യമന്ത്രി മംഗത് റാം ശര്‍മ്മയടക്കം ആറു മന്ത്രിമാരുടെ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു. അല്ലെങ്കിലും ബിജെപിക്ക് ക്ഷീണമുള്ളിടത്തെല്ലാം അവരെ ഉത്തേജിപ്പിക്കുക എന്ന ചരിത്ര ദൌത്യമാണല്ലോ കോണ്‍ഗ്രസ് നിര്‍വ്വഹിച്ചു പോരുന്നത്.ഏതായാലും മുഫ്തി മുഹമ്മദിന്റെ പി ഡി പിയെ വിട്ടു അധികാരത്തിന്റെ മധുരം നുണയാന്‍ ഫാറൂക്ക് അബ്ദുള്ളയെ പുണരാന്‍ തന്നെയാണ് അവരുടെ നീക്കം.എത്ര കാലത്തേക്ക് എന്നത് മാത്രമാണ് ചോദ്യം.കാശ്മീര്‍ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സൂചന ഈയിടെ രാജസ്ഥാനിലും മാറ്റും ഉണ്ടായ അന്കൂല വിധി പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പില്‍, ഇന്ത്യയിലാകെ ആവര്‍ത്തിക്കാന്‍ പോവുന്നു എന്ന കോണ്‍ഗ്രസ് വീരവാദം പൊള്ളയാണെന്നതാണ്.2008, ഡിസംബർ 21, ഞായറാഴ്‌ച
ജീവനക്കാരുടെ ദേശീയസമ്മേളനം ആരംഭിച്ചു
ജീവനക്കാരുടെ അഖിലേന്ത്യാസംഘടനയായ ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവ:എംപ്ലോയീസ് ഫെഡറേഷന്റെദേശീയസമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജെ.കാര്‍ണിക് പതാക ഉയര്‍ത്തി. കേന്ദ്ര സര്ക്കാരിന്റെ ജനദ്രോഹ നയങ്ങളെ ചെറുക്കാന്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ബഹുജനങ്ങളുടെയും ഐക്യനിര കെട്ടിപ്പടുക്കാനുള്ള ആഹ്വാനവുമായാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.കെ.എന്‍.പണിക്കര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ വൈക്കം വിശ്വന്‍ സ്വാഗതം പറഞ്ഞു.ആര്‍ .ജെ കാര്‍ണിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്ന്ന ഉല്‍ഘാടന സമ്മേളനത്തില്‍ എഫ് എസ് ഇടി ഓ ഗായക സംഘം സ്വാഗതഗാനമാലപിച്ചു.സി ഐ ടി യു ദേശീയപ്രസിഡന്‍റ് എംകെ.പാന്ഥെ മുതലായവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 1500 ഓളം പ്രതിനിധികള്‍ പന്കെടുക്കുന്നു.ഞായറാഴ്ച വൈകീട്ട് നാലിന് ധനമന്ത്രി ഡോ.തോമാസ് ഐസക്ക് പ്രഭാഷണം നടത്തും.തിങ്കളാഴ്ച ഉച്ച കഴിഞ്ഞു മൂന്നിന് നടക്കുന്ന വനിതാസമ്മേളനം ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയാണ് ഉല്‍ഘാടനം ചെയ്യുന്നത്.ചൊവ്വാഴ്ച വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ അരലക്ഷം പേരാണ് പന്കെടുക്കുന്നത്.ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്.
സ്കൂള്‍ കലോല്‍സവം സിറ്റി ഉപജില്ലയ്ക്ക് ഇരട്ടകിരീടം
കോഴിക്കോട് റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവം കൊടുവള്ളിയില്‍ സമാപിച്ചപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും,ഹൈ സ്കൂള്‍ വിഭാഗത്തിലും സിറ്റി ഉപജില്ല കലാകിരീടം നേടി ചരിത്രം കുറിച്ചു.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 319 പോയിന്റ് നേടി സിറ്റി ഒന്നാം സ്ഥാനവും,278 പോയയിന്‍റോടെ ചേവായൂര്‍ രണ്ടാം സ്ഥാനവും,221 പോയിന്റുള്ള പേരാമ്പ്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂള്‍ വിഭാഗത്തില്‍ സിറ്റി 287 ഉം,ചേവായൂര്‍ 226 ഉംപോയിന്റ് നേടി ഒന്നും രണ്ടും സ്ഥാനത്തെത്തി.കൊയിലാണ്ടി ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം.യു പി വ്ഭാഗത്തില്‍ 115 പോയിന്റോടെ ചേവായൂരും , 114 പോയയിന്‍റോടെ പേരാന്‍ബറയും, 110 പോയിന്റോടെ സിറ്റിയും വിജയകിരീടമണിഞ്ഞു.സമാപനസമ്മേളനം വ്യവസായമന്ത്രി എളമരം കരീം ഉല്‍ഘാടനം ചെയ്തു.പി.ടി.എ.റഹീം എം. എല്‍ .എ അദ്ധ്യക്ഷനായി .ജോര്‍ജ്ജ് എം തോമാസ് എം. എല്‍. എ സമ്മാനനങ്ങള്‍ വിതരണം ചെയ്തു.2008, ഡിസംബർ 19, വെള്ളിയാഴ്‌ച
രാജ്യാന്തര ചലച്ചിത്രോല്സവത്തിനു തിരശ്ശീല വീണു

സ്കൂള്‍ കലോല്‍സവം കൊടുവള്ളിയില്‍ തുടങ്ങി
കോഴിക്കോട് ജില്ലാ സ്കൂള്‍ കലോല്‍സവം കൊടുവള്ളി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രശസ്ത നടന്‍ മാമുക്കോയ ഉല്‍ഘാടനം ചെയ്തു.കലയുള്ളിടത്ത് കലഹമില്ലെന്നും കലയുന്ടെങ്കില്‍ ഉള്ളില്‍ വിഷം കുറയുമെന്നും,ഭീകരവാദത്തിനൊ തീവ്രവാദത്തിനൊ അവിടെ സ്ഥാനമില്ലെന്നും ഉല്‍ഘാടന പ്രസംഗത്തില്‍ മാമുക്കോയ ഓര്‍മ്മിപ്പിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ .പി .കുഞ്ഞമ്മദ് കുട്ടിമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ഡി. ഡി. ഇ. കെ. വി. വിനോദ് ബാബു സ്വാഗതവും കെ. കെ. ഭാസ്കരന്‍ നന്ദിയും പറഞ്ഞു. കലോല്‍സവത്തോടനുബന്ധിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണപ്പകിട്ടേറിയ ഘോഷയാത്രയും നടന്നു.പെട്രോള്‍ പമ്പ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് നിശ്ചലദൃശ്യങ്ങള്‍, തെയ്യം, കോല്‍ക്കളി,ഒപ്പന മുതലായ കലാരൂപങ്ങളും മാറ്റ് കൂട്ടി.ഇനിയുള്ള രണ്ടു രാപ്പലുകള്‍ കൊടുവള്ളിക്കാര്‍ക്ക് സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും വിരുന്നുണ്ണാനുള്ളവയാണ്. കണ്ണുകളും കാതുകളും കലോല്‍സവ വേദികളിലേക്ക്.2008, ഡിസംബർ 18, വ്യാഴാഴ്‌ച
ചാലക്കുടിയില്‍ സ്കൂള്‍ കായികമേള കൊടിയിറങ്ങി
കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്ച് എച്ച് എസ് എസ്സി നു അഞ്ചാം തവണയും കീരീടം സമ്മാനിച്ചു കൊണ്ടു അന്പത്തിരണ്ടാമത് സ്കൂള്‍ അതിലറ്റിക്സ് മീറ്റിനു ചാലക്കുടി കാര്‍മ്മല്‍ സ്റ്റേഡിയത്തില്‍ തിരശ്ശീല വീണു.എറണാകുളം ജില്ല 400 പോയിന്റ് നേടി അഞ്ചാം പ്രാവശ്യവും ഓവര്‍ഓള്‍ ചാമ്പ്യന്‍ ഷിപ്പ് നിലനിര്‍ത്തി.സെന്റ് ജോര്‍ജ്ജും തൊട്ടടുത്ത മാര്‍ ബേസില്‍ എച്ച് എച്ച് എസും നടത്തിയ ശക്തമായ മുന്നേറ്റമാണ് എറണാകുളത്തിന് ഊര്‍ജ്ജം പകര്‍ന്നത്.53 കുട്ടികളെ പന്കെടുപ്പിച്ച് 25 സ്വര്‍ണ്ണമുള്‍പ്പടെ 52 മെഡലുമായി ആകെ 186 പോയിന്റ് നേടിയ സെന്റ് ജോര്‍ജ്ജ് ഒന്നാം സ്ഥാനത്തും,137 പോയിന്റ് നേടി മാര്‍ ബേസില്‍ രണ്ടാം സ്ഥാനത്തും,46 പോയിന്റ് നേടി പറളി ജി വി എച്ച് എസ് എസ് മൂന്നാം സ്ഥാനത്തുമെത്തി.സ്പോര്‍ട്സ് ഡിവിഷന്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസ് 179 പോയിന്റോടെ ഒന്നാം സ്ഥാനത്തും,147 പോയിന്റോടെ തിരുവനന്തപുരം ജി വി രാജ രണ്ടാം സ്ഥാനത്തും,65 പോയിന്റോടെ കൊല്ലം എസ് എന്‍ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.കേരളത്തിലെ കായിക നേട്ടങ്ങള്‍ക്ക് ഒളിമങ്ങാത്ത ഭാവിയുണ്ടെന്നു വിളിച്ചോതുന്ന കായിക പ്രകടനങ്ങളാണ് കാര്‍മ്മല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.കേരളത്തില്‍ ക്രീമിലെയര്‍ പരിധി നാലര ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു
മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസാവശ്യങ്ങക്കും,സംവരണ ക്വാട്ടയില്‍ നിയമനങ്ങള്‍ ലഭിക്കുന്നതിനുമുള്ള ക്രീമിലെയര്‍ പരിധി നാലര ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇതുവരെ പരിധി രണ്ടര ലക്ഷം രൂപയായിരുന്നു.സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നിയമിക്കപ്പെട്ട ജസ്റ്റീസ് രാജേന്ദ്രബാബു കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് പ്രകാരമാണ് ഈ വര്‍ദ്ധന.പി എസ് സി നിയമനങ്ങളില്‍ ഹൈക്കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചത് പ്രകാരം മെരിറ്റിലും സംവരണത്തിലും 50:50 അനുപാതം പാലിക്കണമെന്ന് തന്നെയാണ് സര്ക്കാരിന്റെ അഭിപ്രായമെന്നും ഇതു സുപ്രീംകോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഹൈക്കോടതി വിധിയ്ക്കെതിരെ പി എസ് സി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതില്‍ സര്‍ക്കാരിന് യോജിപ്പില്ലെന്നും വി എസ് വെളിപ്പെടുത്തി.
2008, ഡിസംബർ 17, ബുധനാഴ്‌ച
സംവരണസമുദായ മുന്നണി പി എസ് സി ഓഫീസ് മാര്‍ച്ച് നടത്തും
നിയമനങ്ങള്‍ നടത്തുമ്പോള്‍ മെരിറ്റും സംവരണവും 50:50 അനുപാതത്തില്‍ ആയിരിക്കണമെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ, സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള പി എസ് സി തീരുമാനത്തില്‍ പ്രതിഷേധിച്ച് സംവരണ സമുദായമുന്നണിയുടെ ആഭിമുഖ്യത്തില്‍ നാളെ തിരുവനന്തപുരത്ത് പി എസ് സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.പിന്നാക്ക വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമായ ഒരു കോടതി വിധിയ്ക്കെതിരെ പി എസ് സി മെമ്പര്‍ മാരില്‍ ഒരു വിഭാഗം നടത്തുന്ന അനാവശ്യ നിയമയുദ്ധത്തിനെതിരെയുംഇക്കാര്യത്തില്‍ കേരളസര്‍ക്കാരിന്റെ നിസ്സംഗതയ്ക്കെതിരെയുമാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിയ്ക്കുന്നത്.എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍ മാര്‍ച്ച് ഉല്‍ഘാടനം ചെയ്യുന്നതാണ്.2008, ഡിസംബർ 16, ചൊവ്വാഴ്ച
സൌജന്യ വിദ്യാഭ്യാസം- ബില്‍ അവതരിപ്പിച്ചു
രാജ്യത്ത് 6 നും14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്ക്ക് സൌജന്യ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനും സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് കര്‍ശനമായ പ്രവര്‍ത്തന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചതുമായ ബില്‍, മാനവശേഷിമന്ത്രി അര്‍ജുന്‍ സിങ്ങ്രാജ്യസഭയില് അവതരിപ്പിച്ചു. സര്‍ക്കാര്‍,എയിഡഡ് സ്കൂളുകളില്‍ പഞ്ചായത്ത്,മുന്സിപ്പാല്‍ കൌണ്‍സില്‍ അംഗങ്ങളും രക്ഷിതാക്കളും ചേര്ന്ന മാനേജ്മെന്റ് സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളിലെക്കാണ് സൌജന്യ വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നത്.ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ആരെയും തോല്‍പ്പിക്കാനോ സ്കൂളില്‍ നിന്നും പുറത്താക്കാനോ പാടില്ല. പ്രവേശനത്തിന് സ്ക്രീനിങ്ങ് നടത്തുന്നതും തലവരി വാങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.തലവരിപ്പണം വാങ്ങിയാല്‍ പത്തിരട്ടിയാരിക്കും പിഴ.വിദ്യാര്‍ത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ പാടില്ല.സൌജന്യ വിദ്യാഭ്യാസത്തിനു വരുന്നചിലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. അധ്യാപകര്‍ സ്വകാര്യട്യൂഷന്‍ എടുക്കരുതന്നും,അവരെ സെന്‍സസ്,ദുരിതാശ്വാസം,പൊതുതെരഞ്ഞെടുപ്പ് എന്നിവയ്ക്കല്ലാതെ ഇതര ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുതെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.സര്‍ക്കാരില്‍ നിന്നു യാതൊരു സഹായവും കിട്ടാത്ത സ്കൂളുകളും ഒന്നാം ക്ലാസ് മുതല്‍ സീറ്റിന്റെ 25% താഴ്ന്നവരുമാനക്കാരായവരുടെയും പട്ടികജാതി പിന്നോക്കവിഭാഗത്തില്‍പെട്ടവരുടേയും മക്കള്‍ക്ക് വേണ്ടി നീക്കിവെക്കണം.ഇതിനുള്ള ചെലവ് സര്‍ക്കാര്‍ നല്കും.സര്‍ക്കാരില്‍ നിന്നും സൌജന്യ നിരക്കില്‍ ഭൂമി ഉള്‍പ്പടെ ലഭിച്ച വിദ്യാലയങ്ങള്‍ 25% സീറ്റില്‍ കുട്ടികളെ സൗജന്യമായി പഠിപ്പിക്കണം.എല്ലാ തരം സ്കൂളുകളിലെയും അധ്യാപക-വിദ്യാര്ത്ഥി അനുപാതവും എത്രയായിരിക്കണമെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
2008, ഡിസംബർ 14, ഞായറാഴ്‌ച
അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം സമാപിച്ചു
കഴിഞ്ഞ മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന അന്താരാഷ്ട്ര വിദ്യഭ്യാസ സമ്മേളനത്തിന് സമാപനമായി. മുവായിരത്തിലധികം പേര്‍ പന്കെടുത്ത സമ്മേളനത്തില്‍ രാജ്യാന്തര പ്രശസ്തരായ വിദ്യാഭാസവിദഗ്ധരുടെ കൂടെ സംസ്ഥാന-ദേശീയ തലത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകരും,ഗവേഷകരും,അധ്യാപകരും വിദ്യാര്‍ത്ഥികളുംതങ്ങളുടെ സാന്നിധ്യമറിയിച്ചു.ജനാധിപത്യ-മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള സജീവ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് സമ്മേളനത്തിലുണ്ടായത്. സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കടന്നുകയറ്റം കൊണ്ടുണ്ടായ അപകടങ്ങള്‍ സമ്മേളനം ചര്ച്ച ചെയ്തു.സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടു വരണമെന്ന് സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ന്യൂനപക്ഷ അവകാശങ്ങളുടെ ലക്ഷ്മണരേഖ ഈ നിയമത്തില്‍ നിര്‍ണ്ണയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.വിദ്യാഭ്യാസം പൌരന്റെ മൌലികാവകാശമാക്കുന്നതിനുള്ള ബില്‍ അടുത്ത പാര്ളിമെന്ടു സമ്മേളനത്തില്‍ തന്നെ അവതരിപ്പക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായ ചട്ടക്കൂട് പരിഷ്ക്കരിക്കുക,അധ്യാപക-വിദ്യാര്ത്ഥി ബന്ധം മൌലികമായി പൊളിച്ചെഴുതുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമ്മേളനം ചര്ച്ച ചെയ്യുകയുണ്ടായി.2008, ഡിസംബർ 10, ബുധനാഴ്‌ച
ബി.ജെ.പി യുടെ ദല്‍ഹി സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു

ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ വിജയ സങ്കല്‍പ്പ യാത്രയുമായി ഇറങ്ങി പുറപ്പെട്ട ബി.ജെ.പി യെ സംബന്ധിച്ച് ഒട്ടും ആശാവാഹമല്ല.നേരത്തെ നടന്ന ഗുജറാത്ത്,പഞ്ചാബ്,ഹിമാചല്‍ പ്രദേശ്,ഉത്തരാഖണ്ട്,കര്‍ണാടക തെരഞ്ഞടുപ്പികളിലെല്ലാം തിളക്കമേറിയ വിജയം കൈവരിച്ച ബിജെപിക്ക് ആ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല രാജസ്ഥാനില്‍ ദയനീയമായ പരാജയം ഏറ്റ്വാങ്ങേണ്ടിയും വന്നു.വിജയ കുമാര്‍ മല്‍ഹോത്രയെ മുന്‍ നിര്ത്തി ദല്‍ഹിയില്‍ അധികാരത്തില്‍ എത്താനുള്ള മോഹവും പൊലിഞ്ഞു പോയി.സാമ്പത്തിക മാന്ദ്യവും,വിലക്കയറ്റവുമെല്ലാം പിടിച്ചു കുലുക്കിയിട്ടും കോണ്‍ഗ്രസ്സിനു 3-2 എന്ന തോതിലുള്ള വിജയമാണുണ്‍ടായത്.രാജ്യത്ത് ഇടക്കിടെ ഉണ്ടാവാറുള്ള ഭീകരാക്രമണങ്ങളെ വോട്ടാക്കി മാറ്റാനും ബിജെപിക്ക് കഴിയാതെ പോയി.ഏറ്റവുമൊടുവില്‍ മുംബൈ ആക്രമണത്തിന്റെ പേരില്‍ സമ്മതിദായകരെ പാട്ടിലാക്കാന്‍ നരേന്ദ്ര മോഡിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ശ്രമങ്ങളും പാളിപ്പോയി.മാലെഗാവ്സംഭവത്തിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ഭീകരവിരുദ്ധപ്രചാരണത്തിന്റെ പൊള്ളത്തരം വോട്ടര്‍മാര്‍ തിരിച്ചറിയുകയും അത് പ്രകാരം പ്രതികരിക്കുകയും ചെയ്തു. സജീവ ഹിന്ദുത്വ വിഷയങ്ങളുടെ അഭാവത്തില്‍ കേന്ദ്രത്തില്‍ എളുപ്പത്തില്‍ അധികാരത്തിലേറാനുള്ള ബിജെപിയുടെ മോഹങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും തിരിച്ചടിയേറ്റിരിയ്ക്കയാണ്.
2004 ലെ പൊതുതെരഞ്ഞടുപ്പ് കാലത്ത് "ഇന്ത്യ തിളങ്ങുന്നു"എന്ന വിവാദപരസ്യങ്ങളില്‍ അമിതപ്രതീക്ഷ പുലര്‍ത്തിയിട്ടും ഫലം പുറത്ത് വന്നപ്പോള്‍, അധികാരം നഷ്ടമായത് പോലെ ഇപ്പോള്‍ ബി.ജെ.പി യുടെ മീഡിയ മാനേജര്‍മാരും ഏതാനും മാധ്യമങ്ങളും ഈ നിയസഭാതെരഞ്ഞെടുപ്പുകളില്‍ ബിജെപി സീറ്റുകള്‍ തൂത്ത് വാരുമെന്നു പ്രചരിപ്പിച്ചിരുന്നെന്കിലും, ഫലം മറിച്ചായപ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂടി അതിശയപെട്ടിട്ടുണ്ടാകും.ഫലം പുറത്ത് വന്ന തിങ്കളാഴ്ച വൈകുന്നേരം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പരന്ന മ്ലാനത ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.
2008, ഡിസംബർ 8, തിങ്കളാഴ്‌ച
സരോവരം ബയോപാര്‍ക്ക് ഒന്നാം ഘട്ടം യാഥാര്‍ത്ഥ്യമായി
മലബാറിന്റെ ടൂറിസം സാദ്ധ്യതകള്‍ക്ക് ആക്കം കൂട്ടുന്ന സരോവരം ബയോപാര്‍ക്കിന്റെ ഒന്നാം ഘട്ടം കോഴിക്കോട് അരയടത്ത് പാലത്തിന് സമീപം മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്തു. ബോട്ട് ക്ലബ്,നടപ്പാത,ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവയുടെ ഉല്‍ഘാടനം യഥാക്രമം മന്ത്രിമാരായ എളമരം കരീം,ബിനോയ് വിശ്വം,മേയര്‍ എം.ഭാസ്കരന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്റകൃതിയെ മറന്ന് ടൂറിസം വളര്‍ത്താനാവില്ലെന്നും ഇത് മനസ്സിലാക്കിയാണ് സരോവരം പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും കോടിയേരി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നഗരത്തിലെ കനോലി കനാല്‍ ശുദ്ധീകരിച്ചു ഗതാഗത യോഗ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സരോവരത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുമെന്നും,മലബാര്‍ മഹോത്സവത്തിന് സരോവരം വെടിയാക്കുമെന്നും മന്ത്രി എളമരം കരീം പറഞ്ഞു. തണ്ണീര്‍തടങ്ങളെയും ജൈവ വൈവിധ്യങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടണമെന്നും,സരോവരം പോലുള്ള പദ്ധതികള്‍ പരിസ്ഥിതി സൌഹാര്‍ദ്ദ ടൂറിസത്തിന് മാതൃകയാണെന്നും മന്ത്രി ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. എം.പി .വീരേന്ദ്രകുമാര്‍ എം.പി,എംഎല്‍എ മാരായ എ.പ്രദീപ്കുമാര്‍,പി.എം.എ.സലാം,ജില്ലാ പഞ്ചായത്ത് പ്രസിടന്‍റ് കെ.പി.കുഞ്ഞമ്മദ്കുട്ടി,കലക്ടര്‍ ഡോ.എ.ജയതിലക്, ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരും സംസാരിച്ചു.
2008, ഡിസംബർ 6, ശനിയാഴ്‌ച
ബേപ്പൂരില്‍ ജന്കാര്‍ സര്‍വീസിന് തുടക്കമായി
കോഴിക്കോട് ജില്ലയിലെ ആദ്യ ജന്കാര്‍ സര്‍വീസ് ചാലിയം-ബേപ്പൂര്‍ കടവില്‍ സ്ഥലം എംഎല്‍എ കൂടിയായായ വ്യവസായ മന്ത്രി എളമരം കരീം വമ്പിച്ച ജനാവലിയെ സാക്ഷി നിര്ത്തി ഫ്ലാഗ് ഓഫ് ചെയ്തു. 1980 വരെ കടത്തുതോണിയും തുടര്‍ന്നു യന്ത്രബോട്ടുകളും സര്‍വീസ് നടത്തിയിരുന്ന ഈ കടവില്‍,ചാലിയം-ബേപ്പൂര്‍ നിവാസികളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിച്ചു കൊണ്ടു കടലുണ്ടി ഗ്രാമപഞ്ചായത്ത് മുന്കൈയ്യേടുത്ത് ബിഒടി അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ജന്കാര്‍ സര്‍വീസിന്റെ വരവോടെ കോഴിക്കോട് നിന്നും 10 കിലോമീറ്റര്‍ യാത്ര ചെയ്തു ചാലിയത്ത് എത്തിച്ചേരാം.എറണാകുളത്തു നിന്നും പൊന്നാനി വഴി കോഴിക്കോട്ടേക്ക് വരുന്നവര്‍ക്ക് 30 കിലോമീറ്റര്‍ ദൂരം ഇതു കൊണ്ട് കുറഞ്ഞു കിട്ടും.150 ടണ്‍ ശേഷിയുള്ള ജങ്കാര്‍ വഴി ഒരേസമയം നൂറുകണക്കിന് ആളുകള്‍ക്കും,ബസ്സടക്കം 15 നാലുചക്ര വാഹനനങ്ങള്‍ക്കും കടവ് കടക്കാന്‍ കഴിയും.എം.അബ്ദുല്ലക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭാരത് ജന്കാര്‍ സര്‍വീസാണ് ഇവിടെ തുടങ്ങിയിരിക്കുന്നത്.നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കടലുണ്ടി പഞ്ചായത്തിന് കൈമാറും.നദികളും ഉപനദികളും, കണ്ടല്‍ക്കാടുകളും പക്ഷിസങ്കേതവും കൊണ്ടു ടൂറിസം മേപ്പില്‍ സ്ഥാനം പിടിച്ച കടലുണ്ടി,ബേപ്പൂര്‍,വള്ളിക്കുന്ന് പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ജന്കാര്‍ സര്‍വീസ് വഴിയൊരുക്കും.2008, നവംബർ 11, ചൊവ്വാഴ്ച
മഹാരഥന്‍മാര്‍ ക്രീസ് വിടുന്നു
ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരായ സൌരവ് ഗാംഗുലിയും അനില്‍ കുംബ്ലെയും രാജ്യാന്തര മല്‍സരങ്ങളില്‍നിന്നും വിടവാങ്ങി.ആസ്ട്രെലിയയുമായുള്ള മൂന്നാം ടെസ്റ്റിന്റെ വേളയിലാണ് വളരെ അപ്രതീക്ഷിതമായി തന്റെ വിരമിക്കല്‍ തീരുമാനം കുംബ്ലെ അറിയിച്ചത്.എന്നാല്‍ ഗാംഗുലി വിടവാങ്ങല്‍ തീരുമാനം ടെസ്റ്റ് നടക്കുമ്പോള്‍ തന്നെ അറിയിച്ചിരുന്നു.
ഇന്നലെ ആസ്ട്രേലിയയ്ക്കെതിരെ പരമ്പര സ്വന്തമാക്കിയ ആഹ്ലാദതിമര്‍പ്പിനിടയില്‍ മുന്‍ ക്യാപ്ടന്മാരായ രണ്ടു പേര്‍ക്കും നാഗ്പൂരിലെ വിദര്‍ഭക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടീമംഗങ്ങളും ആരാധകരും രാജകീയമായ യാത്രയയപ്പ് നല്കി.നാലാം ടെസ്റ്റിന്റെ അവസാന മൂന്നു ഓവറുകളില്‍ ഗാംഗുലിക്ക് കാപ്ട്യന്‍ സ്ഥാനം തിരിച്ച് നകിയും,ബോര്‍ഡര്‍ഗവാസ്കര്‍ ട്രോഫി ഏറ്റുവാങ്ങാന്‍ കുംബ്ലയെ അധികാരപ്പെടുത്തിയും ഇപ്പോഴത്തെ കാപ്ട്യന്‍ മഹേന്ദ്രസിംഗ് ധോണി മുന്‍ കാപ്ട്യന്‍മാരോട് ആദരവ് പ്രകടിപ്പിച്ചു.വിരമിച്ച അതികായന്മാര്‍ക്ക് പകരക്കാരില്ലെന്നും ധോണി പറഞ്ഞു.തങ്ങളുടെ ദാദയായ കല്‍ക്കത്തയുടെ രാജകുമാരന്‍ ഗാംഗുലിയെ തോളിലേറ്റിയാണ് ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുവന്നത്.
വിടവാങ്ങലിനെ പറ്റി ഗാംഗുലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ-
"ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ ടെസ്റ്റ് വിജയിച്ചതിന്റെ ചരിതാര്‍ഥ്യത്തോടെയാണ്
ഞാന്‍ കളി നിര്‍ത്തുന്നത്.2000 മുതല്‍ 2005 വരെയുള്ള കാലത്തും പിന്നീടിപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായയ്ക്ക് തിളക്കമേറെയുണ്ട്.സ്വന്തം നാട്ടിലും വിദേശത്തും നാമിപ്പോള്‍ ശക്തരായിക്കഴിഞ്ഞു."
മുതിര്ന്ന തലമുറയില്‍ പെട്ട കളിക്കാരായ സച്ചിന്‍,സൌരവ്,ദ്രാവിഡ്,കുംബ്ലെ,ലക്ഷ്മണ്‍ എന്നിവരുടെ കൂട്ടത്തില്‍ നിന്നും കുംബ്ലെയും സൌരവും വിരമിക്കുമ്പോള്‍ മറ്റു കളിക്കാരുടെ ഭാവിയും ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങി.ഇന്ത്യന്‍ ടീമിനെ ഉന്നതിയിലെത്തിക്കുന്നതീല്‍ പ്രധാന പങ്കു വഹിച്ച കളിക്കാര്‍ക്ക് പകരം വെക്കാന്‍ എത്രയും വേഗം ചുണക്കുട്ടികള്‍ ക്രീസിലേക്ക് വരട്ടെയെന്ന് മാത്രം തല്‍ക്കാലം ആശിക്കാം.
റിക്കാര്‍ഡുകള്‍-ഗാംഗുലി
1972 ജൂലൈ 8 നു കല്‍ക്കത്തയില്‍ ജനനം.1996 നവംബര്‍ 20 നു ഇംഗ്ളണ്ടിനെതിരെ ലോര്‍ഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയോടെ കരിയറിന് തുടക്കം.113 ടെസ്റ്റുകളില്‍ 42 രണ്സിലേറെ ശരാശരി.ആകെ 7212 റണ്‍സ് 16 സെഞ്ചുറിയും 35 അര്‍ദ്ധസെഞ്ചുറിയും.പാക്കിസ്ഥാന് എതിരെ നേടിയ 239 റണ്‍സാണ് കൂടിയ സ്കോര്‍.ഏകദിന മത്സരങ്ങളില്‍ 11363 റണ്‍സ് സ്വന്തം.311 മത്സരങ്ങള്‍.ശരാശരി 41.02 റണ്‍സ്.ശ്രീലങ്കയ്ക്കെതിരെ 1999 ലെ 183 റണ്‍സാണ് ഉയര്ന്ന സ്കോര്‍.
അനില്‍ കുംബ്ലെ-ആകെ ടെസ്റ്റുകള്‍ 132. 18355 റണ്‍സ്.619 വിക്കറ്റുകള്‍.
ഏകദിന മത്സരങ്ങള്‍-271 .10412 റണ്‍സ്.337 വിക്കറ്റുകള്‍.ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍.ടീമിനെ വിജയിപ്പിക്കുന്നതില്‍ അസാധാരണ വൈഭവമുള്ള കളിക്കാരന്‍.
2008, നവംബർ 10, തിങ്കളാഴ്‌ച
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഇന്ത്യ നേടി
നാഗ്പൂര്‍ ടെസ്റ്റില്‍ ഓസീസിനെ തറപറ്റിച്ച് ടെസ്റ്റ് പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി.ഇന്നു നടന്ന നാലാമത്തെ ടെസ്റ്റില്‍ 172 റണ്‍സിനു തോല്‍പ്പിച്ച് കൊണ്ടാണ് ക്രിക്കറ്റിലെ അതികായന്മാരായ ആസ്ട്രേലിയന്‍ ടീമിനെ ഇന്ത്യ അടിയറവ് പറയിച്ചത്.ജയിക്കാന്‍ 382 റണ്‍സ് വേണ്ടിയിരുന്ന ഒസീസിസിനു 209 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.ഇന്ത്യന്‍ ബൌളര്‍മാരുടെ കരുത്തില്‍ ആസ്ട്രേലിയ പതറുകയായിരുന്നു.ഇതോടെ ടെസ്റ്റ് ജേതാക്കളുടെ കൂട്ടത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. പരമ്പരയില്‍ മൊത്തം 15 വിക്കെറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ഇഷാന്ത് ശര്‍മ്മയെ മാന്‍ ഓഫ് ദി സീരീസായും,ടെസ്റ്റില്‍ 12 വിക്കെറ്റ് എടുത്ത ആസ്ട്രേലിയയുടെ ഓഫ് സ്പിന്നെറും നവാഗതനുമായ ജെയ്സന്‍ ക്രേസയെ മാന്‍ ഓഫ് ദി മാച്ചായും തെരഞ്ഞെടുത്തു.ഇന്ത്യയുടെ ഈ ചരിത്ര വിജയം മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സൌരവ് ഗാംഗുലിക്കുള്ള വിടവാങ്ങല്‍ സമ്മാനവും കൂടിയായി.2008, നവംബർ 9, ഞായറാഴ്‌ച
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ഒന്നിക്കാം-ഒബാമ
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാന്‍ തെരഞ്ഞെടുപ്പ് കാലത്തെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് അമേരിക്കന്‍ ജനതയാകെ ഒരുമിച്ച് നില്‍ക്കണമെന്ന് നിയുക്ത പ്രസി ഡന്‍റ് ബാറക് ഒബാമ അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ഡമോക്റാറ്റിക് പാര്‍ട്ടിയുടെ പ്രതിവാര റേഡിയോ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും സാമ്പത്തിക പ്രയാസങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തൊഴില്‍ നഷ്ട്ടപ്പെട്ടവര്‍ക്കും,വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വീട് ഒഴിയേണ്ടി വരുന്നവര്‍ക്കും വളരെ പെട്ടെന്ന് ആശ്വാസം നല്‍കണം .സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനുള്ള പാക്കേജ് തന്റെ അധികാരകൈമാറ്റത്തിന് മുന്പേ തന്നെ അമേരിക്കന്‍ കോണ്ഗ്രസ്സില്‍ അവതരിപ്പിച്ച് അംഗീകാരം നേടണമെന്നും ഒബാമ ഓര്‍മ്മിച്ചു. തന്റെ ഉപദേശ്ടാക്കളുമായും പാര്‍ട്ടിനേതാക്കള്‍ ,വ്യവസായപ്രമുഖര്‍ എന്നിവരുമായും അദ്ദേഹം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.ബുഷും ഭാര്യയും തന്നെയും ഭാര്യയേയും വൈറ്റ്ഹൌസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഒബാമ അറിയിച്ചു.അധികാരകൈമാറ്റം എളുപ്പമാക്കാന്‍ ബുഷ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിനു ശേഷം അമേരിക്ക ഒറ്റക്കെട്ടാണെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.2008, നവംബർ 7, വെള്ളിയാഴ്‌ച
ഭാഷാ ഇന്‍സ്ടിട്യൂട്ട് പുസ്തകമേളയ്ക്ക് തുടക്കമായി
കേരള ഭാഷാ ഇന്‍സ്ടിട്യൂട്ടിന്റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര പുസ്തക മേളയ്ക്കും സര്ഗ്ഗോത്സവത്തിനും കോഴിക്കോട്ട് തുടക്കമായി.ഇന്ത്യക്കകത്തും പുറത്തുമുള്ള 130 പുസ്തക പ്രസാധകര്‍ പന്കെടുക്കുന്ന മേള സ്റ്റേഡിയം പരിസരത്ത് ഡോ.സുകുമാര്‍ അഴീക്കോട് ഉല്‍ഘാടനം ചെയ്തു.ചടങ്ങില്‍ മേയര്‍ എം.ഭാസ്കരന്‍ അധ്യക്ഷനായി.കേന്ദ്രസാഹിത്യ അക്കാദമി വൈസ്പ്രസിഡന്ട് ഡോ.സുജീന്ദര്സിങ്നൂര്‍,എംഎല്‍എ മാരായ എ.പ്രദീപ്കുമാര്‍,പിഎംഎ സലാം എന്നിവരും കെ ഇ എന്‍ ,പി.കെ .ഗോപി തുടങ്ങിയവരും സംസാരിച്ചു.ഭാഷാ ഇന്സ്ടിട്യൂട്ട് ഡയരക്ടര്‍ ഡോ.പി.കെ.പോക്കര്‍ സ്വാഗതവും പി .എം .ശ്രീധരന്‍ നന്ദിയും പറഞ്ഞു.മേളയുടെ ഭാഗമായി എല്ലാദിവസവും പ്രഭാഷണങ്ങള്‍,സര്‍ഗ്ഗസംവാദങ്ങള്‍,കവിസമ്മേളനം,കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.പുസ്തക പ്രകാശനവും മേളയോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ട്.മേള നവംബര്‍ 16ന് സമാപിക്കുന്നതാണ്.
2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച
കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നു
ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരുന്നു.ജില്ലയിലെ കോഴിക്കോട്,വടകര,താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ ഹൈസ്കൂള്‍ ലൈബ്രറികളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്.ജനപന്കാളിത്തത്തോടെമാതൃകാലൈബ്രറികളായി മാറിയ മേപ്പയൂര്‍ ജി വിഎച്ച് എസ് എസ് ,അത്തോളി ജി വിഎച്ച് എസ് എസ് എന്നീ സ്കൂള്‍ ലൈബ്രറികളില്‍ നിന്നു ആവേശമുള്‍ക്കൊണ്ട് ഡി ഡി ഇ കെ.വി.വിനോദ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ പി.പി.വേണുഗോപാലന്‍ മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.പുസ്തകങ്ങളെ കഥ,കവിത,നോവല്‍.ജീവചരിത്രം എന്നിങ്ങനെ വിവിധ ഇനങ്ങളായി തരംതിരിക്കുന്ന കാറ്റലോഗിങ്ങാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ പുസ്തകങ്ങള്‍ മിക്ക വിദ്യാലയങ്ങളിലും ഉണ്ടെന്‍കിലും, സ്ഥലപരിമിതിയും സ്ഥിരം ലൈബ്രേറിയന്‍മാരുടെ അഭാവവും കാരണം പുസ്തക വിതരണം പോലും ശരിയായ രീതിയില്‍ നടക്കാറില്ല.കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടാല്‍ അത് കേരളത്തിനാകെ മാതൃകയാവുമെന്നതില്‍ തര്‍ക്കമില്ല.
2008, ഒക്‌ടോബർ 11, ശനിയാഴ്‌ച
കോഴിക്കോട് ജില്ലയില്‍ ഇ-മണി ഓര്‍ഡര്‍ നിലവില്‍ വന്നു
കോഴിക്കോട് ജില്ലയില്‍ ഇ -മണിയോര്ഡര്‍ സംവിധാനം നിലവില്‍ വന്നു.വളരെ പെട്ടെന്ന് മണി ഓര്‍ഡര്‍ തുക ലഭ്യമാക്കുന്ന തപാല്‍ വകുപ്പിന്റെ നൂതന സംവിധാനമാണിത്. ഇലക്ട്രോണിക് ട്രാന്സ്മിഷന്‍ ഓഫ് ഡൊമസ്റ്റിക് മണി ഓര്‍ഡേര്‍സ്(ഇ -എംഓ )കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള ജോണ്‍ ഉല്‍ഘാടനം ചെയ്തു.ഇവിടെ പ്രത്യേക ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ ഇന്റര്‍നെറ്റ് വഴി നിമിഷങ്ങക്കുള്ളില്‍ ബന്ധ്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ കിട്ടുന്ന സന്ദേശത്തിന്റെ പ്രിന്‍റ് എടുത്ത് പണം പോസ്റ്മേന്‍ വീട്ടിലെത്തിക്കും.തല്ക്കാലം കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലും ,സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസിലും മാത്രമാണ് ഈ സേവനമുള്ളതെന്‍കിലും താമസിയാതെ കമ്പ്യൂട്ടര്‍ സംവിധാനമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇത് വ്യാപിപ്പിക്കും.ഇങ്ങനെ പണമയക്കുന്നതിന് പ്രത്യേകം ചാര്‍ജ്ജൊന്നും നല്‍കേണ്ടതില്ല. മണി ഓര്‍ഡര്‍ അയച്ചാല്‍ പണം ലഭിക്കുന്നതിനുള്ള കാലതാമസം ഇതോടെ ഒഴിവാകും.2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച
വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഹരിശ്രീ കുറിച്ചു
വിജയദശമി നാളില്‍ കേരളത്തിലെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് കുട്ടികളെ എഴുത്തിനിരുത്തി.വിദ്യാരംഭചടങ്ങുകള്‍ക്ക് സാംസ്കാരിക നായകന്മാരും പ്രശസ്ത സാഹിത്യകാരന്മാരും നേതൃത്വം നല്‍കി.തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ചടങ്ങുകള്‍ക്ക് എം.ടി.വാസുദേവന്‍ നായരും,തിരുവന്തപുരം വിജെടി ഹാളില്‍ കൈരളി ചാനല്‍ സംഘടിപ്പിച്ച പരിപാടികളില്‍ അടൂര്‍ ഗോപാല കൃഷ്ണനും പ്രധാന കാര്‍മ്മികത്വം വഹിച്ചു. മലയാള മനോരമയുടെ എല്ലാ യുണിറ്റുകളിലും നടന്ന ചടങ്ങുകളില്‍ സാഹിത്യ നായകന്മാരും പ്രമുഖ വ്യക്തികളും ഗുരുക്കന്മാരായി.കണ്ണൂര്‍ മനോരമയില്‍ കഥാകൃത്ത് ടി.പദ്മനാഭന്‍ നേതൃത്വം നല്കി.കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലും,ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, ഗുരുവായൂര്‍,ചോറ്റാനിക്കര തുടങ്ങിയ കേരളത്തിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിലും നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു.2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച
തുഞ്ചന്‍ സ്മാരക ഭാഷാ മ്യൂസിയം തുറന്നു
മലയാള ഭാഷാ സ്നേഹികള്‍ക്ക് ആഹ്ലാദം പകര്‍ന്ന് കൊണ്ട് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇന്ത്യയിലെ ആദ്യത്തെ ഭാഷാ മ്യൂസിയമായ തുഞ്ചന്‍ സ്മാരക മലയാള സാഹിത്യ മ്യൂസിയം ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നാടിനു സമര്‍പ്പിച്ചു.കിളിപ്പാട്ടിലൂടെ മലയാള മാനസ്സുകളില്‍ ഓര്‍മ്മകളായി ഇന്നും നിലനില്ക്കുന്ന ഭഷാ പിതാവിന്റെ മായാത്ത സ്മരണകളുമായി തുഞ്ചന്‍ പറമ്പില്‍ അത്യാധുനിക സാങ്കേതിക സൌകര്യങ്ങളുമായി നിലവില്‍വന്ന ഭാഷാ മ്യൂസിയം വിദേശ മ്യൂസിയങ്ങളോട് കിടപിടിയ്ക്കുന്ന രീതിലാണ് ഒരുക്കിയിരിക്കുന്നത്.കമ്പ്യൂട്ടര്‍ ,മോണിട്ടര്‍ ,ഓഡിയോ വിഷ്വല്‍ ഉപകരണങ്ങള്‍ ,വസ്തുക്കള്‍,ചിത്രങ്ങള്‍,ലിഖിതങ്ങള്‍,ശബ്ദങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന മ്യൂസിയം ഭാഷാസ്നേഹികള്‍ക്കെന്ന പോലെ ഗവേഷകര്‍ക്കും അനുഗ്രഹമാവുകയാണ് .ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കും മലയാള ഭാഷയെയും അതിന്റെ ജനയിതാവായ തുഞ്ചത്താചാരൃനേയും നെഞ്ചിലേറ്റി സ്നേഹിയ്ക്കുന്നവര്‍ക്കും തീര്‍ഥാടന കേന്ദ്രമാവാന്‍ പോകുന്ന മ്യൂസിയം പൈത്രിക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ കോടിയേരി ഉറപ്പു നല്കി.ദൈവികതയും മാനവികതയും മറ്റൊരു ഭാഷയിലുമില്ലാത്തവിധം തുഞ്ചന്റെ കൃതികളില്‍ സമ്മേളിച്ചിരിയ്ക്കുന്നുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞു.തുഞ്ചന്‍ സ്മാരകം സന്ദര്‍ശിയ്ക്കുന്ന ഇളംതലമുറയെ കാണുന്പോഴാണ് മലയാളഭാഷ നിലനില്ക്കുന്നുവെന്ന തോന്നലുണ്ടാവുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എം.ടി.വാസുദേവന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.
2008, ഒക്‌ടോബർ 2, വ്യാഴാഴ്‌ച
മുഖ്യമന്ത്രി വിഎസ് വീണ്ടും മൂന്നാറില്‍
മൂന്നാര്‍ ദൌത്യസംഘത്തിന്റെ പ്രവര്ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മൂന്നാറിലെത്തി.മന്ത്രിമാരായ ബിനോയ് വിശ്വം,എ.കെ.ബാലന്‍ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.5 സെന്റില്‍ കുറവ് ഭൂമിയുള്ള കുടിയേറ്റ കര്‍ഷരുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കില്ലെന്ന് വിഎസ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.ദൌത്യ സംഘം നേരത്തെ ഏറ്റെടുത്ത 12000 ഏക്കര്‍ ഭൂമി പാവപ്പെട്ടവര്‍ക്കും ഭൂരഹിതരായ ആദിവാസികള്‍ക്കും മൂന്ന് മാസത്തിനകം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ചെക്കനാട് എസ്റ്റേറ്റില്‍ ടാറ്റ കയ്യേറിയ 90 ഏക്കര്‍ ഭൂമി ഉടനെ തിരിച്ച് പിടിയ്ക്കുമെന്നും വിഎസ് അറിയിച്ചു.ദൌത്യസംഘത്തില്‍ ഐജി
വിന്‍സന്‍റ് പോളിനെയും ഉള്‍പ്പെടുത്തും.ഭൂമി കയ്യേറ്റം നടന്ന ശാന്തമ്പാറ ഗ്ലോറിയ ഫാമും സംഘം സന്ദര്‍ശിച്ചു.
ഈ മാസം ഒമ്പതിന് മൂന്നാറുമായി ബന്ധ്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി മൂന്നാറില്‍ യോഗം ചേരും.അതിനിടെ നവമൂന്നാര്‍ പദ്ധതിയ്ക്കെതിരെയുള്ള സിപിഐ പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും റവന്യൂവകുപ്പ് മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.
2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച
പെരുന്നാള്‍ തിരക്കില്‍ കോഴിക്കോട് വീര്‍പ്പ് മുട്ടുന്നു...
റമളാന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലബാറിന്‍റെ വാണിജ്യ തലസ്ഥാനമായ കോഴിക്കോട് പട്ടണം ജനത്തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്നു.ജില്ലയില്‍ നിന്നുള്ളവര്‍ മാത്രമല്ല അയല്‍ ജില്ലകളായ വയനാട്,മലപ്പുറം,പാലക്കാട്,കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുപോലും ദിവസവും ആയിരക്കണക്കിനാളുകള്‍ പെരുന്നാള്‍ കോടികള്‍ വാങ്ങുന്നതിനും മറ്റുമായി നഗരത്തിലെത്തുന്നു.പ്രധാന കച്ചവട കേന്ദ്രമായ മിട്ടായിതെരുവിന് കുറെ നാളുകളായി ഉറക്കമില്ലാത്ത രാവുകളാണ്.തുണിക്കടകളിലും ചെരുപ്പ് കടകളിലും പാതിരാത്രികളില്‍ പോലും കച്ചവടം പൊടിപൊടിയ്ക്കുന്നു.നഗരത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകളില്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്ത വിധം യാത്രക്കാരുടെ തിരക്കാണിപ്പോള്‍.പെരുന്നാളടുത്തപ്പോള്‍ പുതിയ പുതിയ വ്യാപാര സ്ഥാപനങ്ങള്‍ക്കും നഗരത്തില്‍ തുടക്കം കുറിച്ചിട്ടുണ്ട്.ഒരേ കുടക്കീഴില്‍ വസ്ത്രങ്ങളും മറ്റ് അനുബന്ധ വസ്തുക്കളും ഡിസ്ക്കൌണ്‍ടോട് കൂടി വില്‍പ്പന നടത്തുന്ന,ബാംഗ്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന കൂപ്പണ്‍ എന്ന കച്ചവട സ്ഥാപനം മാവൂര്‍ റോഡില്‍ തുറന്നത് ഇതിന് ഉദാഹരണമാണ്.സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍റെ റംസാന്‍ ചന്തകളും തുടങ്ങിയത് നിത്യോപയോഗ സാധനങ്ങള്‍ ന്യായ വിലക്ക് കിട്ടാന്‍ സാഹയകമായിട്ടുണ്ട്. 2008, സെപ്റ്റംബർ 14, ഞായറാഴ്‌ച
നാടെങ്ങും ഓണമാഘോഷിച്ചു
മലയാളികളുടെ മഹോത്സവമായ തിരുവോണം കേരളത്തിലും മലയാളി സാന്നിദ്ധ്യമുള്ള ലോകത്തെങ്ങും അത്യുത്സാഹത്തോടെ ഈ വര്‍ഷവും ആഘോഷിച്ചു.മുറ്റത്ത് പൂക്കളം ഒരുക്കിയും ഓണക്കോടികളണിഞ്ഞും ഓണസദ്യയുണ്ടും ഗൃഹാതുരത്വമുണര്‍ത്തിയ ചിന്തകളുമായി മലയാളി മനസ്സുകളില്‍ പോയ്പ്പോയ നല്ല നാളുകളുടെ ഓര്‍മ്മകള്‍ തഴുകി കടന്നുപോയി. അന്പെയ്ത്ത് മലത്സരങ്ങളും ജലമേളകളും ദീപാലന്കാരങ്ങളും നാടും നഗരവും ഒരു പോലെ ഏറ്റുവാങ്ങി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും വിപണിയില്‍ ഇടപെട്ടത് വിലക്കയറ്റത്തെ ഒരളവു വരെ പിടിച്ചു നിര്‍ത്താന്‍ സഹായിച്ചു.ഗ്രാമീണ ഉല്പ്പന്നങ്ങളുമായെത്തിയകുടുംബശ്രീ മേളകളും ഏറെപ്പേരെ ആകര്‍ഷിച്ചു.നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും അരങ്ങേറിയ നാടന്‍ കലാമേളകളിലും സംഗീത സായാഹ്നങ്ങളിലും നല്ല ജന പന്‍കാളിത്തം അനുഭവപ്പെട്ടു.തുടര്‍ച്ചയായി പെയ്ത മഴ തിരുവോണ ദിവസം അല്‍പ്പമൊന്ന് മാറിനിന്നത് ആശ്വാസമായി.
2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച
പുസ്തകമേളയും സാംസ്ക്കാരികോത്സവവും തുടരുന്നു

ഡിസി ബുക്സിന്റെ മുപ്പത്തിനാലാം വാര്ഷികതോടനുബന്ധിച്ചു കോഴിക്കോട്ട് സംഘടിപ്പിച്ച പുസ്തകമേളയും സാംസ്ക്കാരികോത്സവവും തുടരുകയാണ് .ഇന്ത്യയിലും വിദേശത്തുമുള്ള 300 ഓളം പ്രസാധകരുടെ പത്തു ലക്ഷത്തോളം പുസ്തകങ്ങള്‍ മേളയില്‍ ഉണ്ട്.ദിവസവും പുസ്തകപ്രകാശനങ്ങള്‍,കലാപരിപാടികള്‍,അന്തര്‍ദ്ദേശീയപ്റശസ്തരായ അതിഥികളുടെ സാന്നിദ്ധ്യം,കുട്ടികള്‍ക്കായി കലാമത്സരങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.മേള തുടങ്ങിയ ആഗസ്ത് 29 മുതല്‍ സെപ്തമ്പര്‍ 8 വരെ യഥാക്റമം ഡിസികിഴക്കേമുറി,വൈക്കം മുഹമ്മദ് ബഷീര്‍,കെ.ടി.മുഹമ്മദ്,എംഎസ് ബാബുരാജ്,തിക്കോടിയന്‍,ഉറൂബ്,എന്‍.പി.മുഹമ്മദ്,എസ്.കെ.പൊറ്റെക്കാട്ട്,എന്‍.എന്‍.കക്കാട്,പദ്മരാജന്‍,ജോണ്‍ അബ്രഹാം എന്നീ കലാ സാംസ്ക്കാരിക നായകരെ പറ്റിയുള്ള അനുസ്മരണ പ്രഭാഷണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.സെപ്തമ്പര്‍ 9 നു സമാപിക്കുന്ന മേളയെ വായനക്കാരും അക്ഷരപ്രേമികളും സഹര്‍ഷം സ്വീകരിച്ചിട്ടുണ്ട്.സാഹിത്യം,മെഡിക്കല്‍ സയന്‍സ്,എന്‍ജിനിയറിങ്ങ്,മാനേജ്മെന്‍റ് തുടങ്ങിയ വിവിധ മേഖലകളിലെ പുസ്തകങ്ങള്‍ പ്റദര്‍ശിപ്പിച്ചിട്ടുണ്ട്.മേളയില്‍ പന്കെടുക്കുന്ന വിദേശപ്രസാധകരില്‍ ഓക്സ്ഫോര്‍ഡ്,കേംബ്രിഡ്ജ്,പെന്‍ഗ്വിന്‍ മുതലായ പേരു കേട്ട പ്രസാധകരും ഉള്‍പ്പെടുന്നു.
2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച
വ്രതാനുഷ്ഠാനത്തിന്‍റെയും ദൈവാനുഗ്രഹത്തിന്‍റെയും നാളുകള്‍ സമാഗതമായി
ലോകത്തെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്‍റയും ദൈവാനുഗ്റഹത്തിന്‍റെയും ദിനങ്ങളാണ്.റംസാന്‍ മാസപ്പിറവി കണ്ടതോടെ മുസ്ലിം പള്ളികളിലും വീടുകളിലും പുണ്യമാസത്തെ എതിരേല്‍ക്കുകയായി. വ്രത ശുദ്ധിയിലൂടെ മനസ്സും ശരീരവും സര്‍വ്വലോകസൃഷ്ടാവായ അല്ലാഹുവില്‍ സമര്‍പ്പിച്ചു പാപകര്‍മ്മകളില്‍ നിന്നുമുള്ള മോചനത്തിനായി ആരാധനാനിരതരായി വിശ്വാസികള്‍ നോമ്പിനെ വരവേല്‍ക്കുകയായി. പരിശുദ്ധ ഖുര്‍ ആന്റെ അവതരണം കൊണ്ടു അനുഗ്രഹിയ്ക്കപ്പെട്ട റംസാന്‍ മാസത്തില്‍ ഐതിഹാസികമായ ബദര്‍ യുദ്ധത്തിന്റെ ഓര്മ്മ പുതുക്കുന്ന പതിനേഴാം രാവിലെ ബദര്‍ ദിനവും,സര്‍വ്വ ഐശ്വര്യങ്ങളും നിറഞ്ഞ ലൈലത്തുല്‍ ഖദിര്‍ രാവും ഉള്‍പെട്ടിരിക്കുന്നു. പകല്‍ മുഴുവന്‍ ആഹാര പദാര്‍ഥങ്ങള്‍ വെടിഞ്ഞും മനസ്സാവാചാ പാപ കര്‍മ്മങ്ങളില്‍ നിന്നകന്നും നോമ്പ് നോല്‍ക്കുന്ന വിശ്വാസിയ്ക്ക് കൈവരുന്ന ആത്മസംസ്കരണം വരും മാസങ്ങളിലും അധാര്‍മിക പ്രവൃത്തികളില്‍ നിന്നകന്നുള്ള ജീവിതം നയിക്കാനുള്ള ആര്‍ജ്ജവം സ്വായത്വമാകുന്നു.റംസാനില്‍ സക്കാത്ത് മുതലായ ദാന ധര്‍മ്മങ്ങളും, തറാവീഹ് എന്ന രാത്രി നമസ്ക്കാരവും ഏതൊരു മുസ്ലിമിനും അല്ലാഹുവിന്റെ അനുഗ്രഹം നിര്‍ല്ലോഭം ലഭിയ്ക്കാന്‍ അവസരമൊരുക്കുന്നു.മാനവസ്നേഹവും മതമൈത്രിയും ഊട്ടിയുറപ്പിക്കാന്‍ ഈ വര്‍ഷത്തിലെ നോമ്പ് കാലം കാരണവാട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു!2008, ഓഗസ്റ്റ് 31, ഞായറാഴ്‌ച
വിസ്മയ അമ്യൂസ്മെന്‍റ് പാര്‍ക്കിനു തുടക്കമായി
ജനകീയ കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരിലെ പറശ്ശിനിക്കടവില്‍ സ്ഥാപിച്ച വിസ്മയ അമ്യൂസ്മെന്‍റ് പാര്‍ക്ക് സിപിഐ (എം) സംസ്ഥാന സെക്റട്ടറിപിണറായി വിജയന്‍ വന്‍പിച്ച ജനാവലിയെ സാക്ഷി നിര്ത്തി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. വിസ്മയക്കെതിരെ കള്ളപ്രചാരണം നടത്തിയവര്‍ തെറ്റ് തിരുത്തണമെന്ന് പിണറായി തന്‍റെ ഉല്‍ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.ഭൂഗര്‍ഭ ജലം ഉപയോഗിച്ചാണ് പാര്‍ക്ക് നടത്തുന്നത് എന്നാണ് എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നത്.എന്നാല്‍ പാര്‍ക്കില്‍ മഴവെള്ള സംഭരണിയില്‍ നിന്നാണ് മുഴുവന്‍ വെള്ളവുമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.30 ഏക്കര്‍ സ്ഥലത്ത് 30 കോടി രൂപ ചിലവിലാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.ചടങ്ങില്‍ പി.കരുണാകരന്‍ എം .പി.അധ്യക്ഷത വഹിച്ചു.വാട്ടര്‍ഫാള്‍ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനും, വേവ്പൂള്‍ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതിയും ഉല്‍ഘാടനം ചെയ്തു.എംപിമാര്‍,എംഎല്‍എ മാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.എംടിഡിസി ചെയര്‍മാന്‍ കെ.കെ.നാരായണന്‍ സ്വാഗതവും ഡയരക്ടര്‍ പി.വാസുദേവന്‍ നന്ദിയും പറഞ്ഞു.അന്താരാഷ്ട്ര പുസ്തകോത്സവം കോഴിക്കോട്ട് ആരംഭിച്ചു
ഡിസി ബുക്സിന്റെ വാര്ഷികത്തോടനുബന്ധിച്ച് കോഴിക്കോട് സ്റ്റേഡിയം പരിസരത്ത് 12 ദിവസം നീളുന്ന ലോകോത്തര പുസ്തക മേള ആരംഭിച്ചു.മേള കര്‍ണാടക മുന്‍ മുഖ്യമന്ത്രി വീരപ്പമൌലി ഉല്‍ഘാടനം ചെയ്തു.പ്രശസ്ത മനോവിശകലന വിദഗ്ദ്ധനും, കര്‍ണാടക സാഹിത്യകാരനുമായ സുധീര്‍ കക്കര്‍ പത്താമത് ഡിസി കിഴക്കേമുറി സ്മാരക പ്രഭാഷണം നടത്തി.കഥാകൃത്ത് ടി.പത്മനാഭന്‍ നോവലിസ്റ്റ് പി.വല്‍സല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പുസ്തക പ്രകാശനവും നടന്നു.ഇന്ത്യയിലും വിദേശത്തുമുള്ള 300 ഓളം പ്രസാധകരുടെ 10 ലക്ഷത്തോളം പുസ്തകങ്ങള്‍ മേളയില്‍ വില്‍പ്പനയ്ക്കുണ്ട്.ദിവസവും പുസ്തകപ്രകാശനങ്ങള്‍ ,കലാപരിപാടികള്‍,അന്തര്‍ ദേശീയ പ്രശസ്തരായ അതിഥികളുടെ സാന്നിദ്ധ്യം,കുട്ടികള്‍ക്കായി കലാമല്‍സരങ്ങള്‍ എന്നിവയും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.പുസ്തകോത്സവം സെപ്റ്റംബര്‍ 9 നു സമാപിക്കും.2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച
ഫാറൂഖ് കോളേജ് ജൂബിലി തിളക്കത്തില്‍
1948 ല്‍ സ്ഥാപിതമായ മലബാറിലെ പ്രശസ്ത കലാലയ മായ ഫാറൂഖ് കോളേജിന് ഈ വര്ഷം വജ്ര ജൂബിലി വര്‍ഷം.2008 ആഗസ്ത് 10 നു വിവിധ പരിപാടികളോടെ നടന്ന പൂര്‍വ വിദ്യാര്ത്ഥി സംഗമത്തില്‍ ആയിരക്കണക്കിന് പൂര്‍വ വിദ്യാര്‍തികള്‍ ഗത കാല സ്മരണകളയവിറക്കാന്‍ കലലാലയത്തില്‍ ഒത്തുകൂടി. പൂര്‍വ വിദ്യാര്‍തികളുടെ വിവരങ്ങള്‍ അടങ്ങിയ വിശദമായ ഡയറക്ടറി മുന്‍ പ്രിന്‍സിപ്പലും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വീസി യുമായ പ്രൊഫ.കെ.എ.ജലീല്‍ പ്രകാശനം ചെയ്തു.തുടര്‍ന്ന് വിവിധ ബേച്ചുകളായി തിരിഞ്ഞുള്ള സംഗമമാണ് നടന്നത്.സംഗമത്തില്‍ കലാലയ സ്മരണകള്‍ പുതുക്കി. തങ്ങളുടെ കലാലയ ജീവിതത്തിനു പൂര്‍ണ്ണത യേകിയ ക്ലാസ് മുറികളിലും വരാന്തകളിലുമെല്ലാം അവര്‍ ഒരിയ്ക്കല്‍ കൂടി ചുറ്റി നടക്കുന്നത് കാണാമായിരുന്നു . ഉച്ചയ്ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതു സമ്മേളനം നടന്നു.കോളേജിലെ മുന്‍ വിദ്യാര്ത്ഥി കൂടിയായ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.കെ .വി .സലാഹുദ്ദീന്‍ പരിപാടികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ പൂര്‍വവിദ്യാര്‍ത്ഥികളായ ടി. കെ.ഹംസ(എം.പി ),അബ്ദുല്‍സമദ് സമദാനി(മുന്‍ എം.പി) എന്നിവര്‍ വിതരണം ചെയ്തു.കലാപരിപാടികള്‍ പൂര്‍വ വിദ്യാര്ത്ഥി കൂടിയായ പ്രശസ്ത സിനിമാ സംവിധായകന്‍ ടി.വി.ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്ത്ഥി സംഘടനയുടെ പ്രവാസി യുണിറ്റുകള്‍ ഈവര്‍ഷം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന മെഗാ പ്രോജെക്ട് കളായ ഓപ്പണ്‍ എയര്‍ തിയേറ്റര്‍,ബാസ്കെറ്റ് ബോള്‍ കോര്‍ട്ട്,പാര്‍ക്കിങ്ങ് സൌകര്യമുള്‍പ്പടെയുള്ള സൌന്ദര്യ വല്‍ക്കരണം മുതലായവയ്ക്ക് ബന്ധപ്പെട്ട യൂണിറ്റുകളുടെ ഭാരവാഹികള്‍ തുടക്കം കുറിച്ചു.പൂര്‍വ വിദ്യാര്ത്ഥിയും പാരിസണ്‍സ് -ലിബര്‍ട്ടി ഉടമയുമായ മുഹമ്മദാലി സ്പോണ്‍സര്‍ ചെയ്ത കൊച്ചിന്‍ കലാഭവന്‍റെ കലാപരിപാടികളും അരങ്ങേറി.2008, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച
ചൈനയുടെ വന്‍ മുന്നേറ്റത്തോടെ ബീജിങ്ങ് ഒളിമ്പിക്സ് സമാപിച്ചു
ആഗസ്ത് 8 നു ആരംഭിച്ച ലോക കായിക മാമാന്കത്തിനു ബീജിങ്ങില്‍ തിരശ്ശീല വീണപ്പോള്‍ 51 സ്വര്‍ണ്ണവും 21 വെള്ളിയും 28 ഓടും മൊത്തം 100 മെഡല്‍ നേടി ജനകീയ ചൈന കായിക രംഗത്തെ മികവ് തെളിയിച്ചു.ഏഥന്‍സില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന അമേരിക്ക 37 സ്വര്‍ണ്ണ മുള്‍പ്പെടെ 110 മെഡലുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.റഷ്യ 23 സ്വര്‍ണ്ണമടക്കം 72 മെഡലുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തി.
ലോകറിക്കാര്‍ഡിന്‍റെ അകമ്പടിയോടെ നീന്തല്‍ മല്‍സരങ്ങളില്‍ 8 സ്വര്‍ണ്ണം മുങ്ങിയെടുത്ത അമേരിക്കയുടെ മൈക്കേല്‍ ഫെല്‍പ്സ് ആണ് ഈ ഒളിമ്പിക്സിലെ താരം.ഇന്ത്യയിലെ 112 കോടി ജനതയുടെ അഭിമാനമായി മാറിയ ഷൂട്ടിങ്ങ് താരം അഭിനവ് ബിന്ദ്ര നേടിത്തന്ന വ്യക്തി ഗത സ്വര്‍ണ്ണമടക്കം ഏറ്റവും കൂടുതല്‍ മെഡലുകള്‍ ഇന്ത്യക്ക് കിട്ടിയ ഒളിമ്പിക്സ് ആയിരുന്നു ഇത്. വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനില്‍ വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ കായിക താരങ്ങള്‍ ബീജിങ്ങില്‍ നിന്നു വിട വാങ്ങി.
2008, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച
പെരുവണ്ണാമൂഴിയില്‍ ഇക്കോ ടൂറിസം കേന്ദ്രം തുറന്നു
ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വിനോദ സഞ്ചാര കേന്ദ്രം ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.13.70 ലക്ഷം രൂപ ചെലവില്‍ നിര്മ്മിച്ച കേന്ദ്രം മലബാറിലെ ടൂറിസം പദ്ധതികള്‍ക്ക് നവോന്മേഷം പകരും.നിത്യ ഹരിത വനങ്ങള്‍ ഉള്‍പെട്ട കേന്ദ്രം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും.
തലശ്ശേരിയില്‍ ദേശീയ ചലചിത്ര മേള -മലയാള സിനിമയുടെ ഭാഷ തന്നെ മാറ്റിയെഴുതിയ ശ്രീനിവാസന്‍റെ തട്ടകമായ തലശ്ശേരി ദേശീയ ചലച്ചിത്ര മേളയ്ക്ക് വേദിയാവുന്നു .നാലുദിവസം നീണ്ടു നില്ക്കുന്ന ചലച്ചിത്രോത്സവം സിനിമാ പ്രേമികള്‍ക്ക് അനുഗ്രഹമാകും.
മലപ്പുറത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ തരിശു നിലങ്ങളില്‍ പൊന്നു വിളയിക്കുന്നു
മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിലെ സ്നേഹ കുടുംബശ്രീ അംഗങ്ങള്‍ മൊട്ടപറന്‍പില്‍ പച്ചക്കറി കൃഷിയിറക്കി നല്ലവിളവെടുത്തു ശ്രദ്ധേയരാവുന്നു . പത്തു ഏക്കര്‍ തരിശു ഭൂമിയില്‍ നെല്‍കൃഷി ചെയ്തും ഇവര്‍ മാതൃക കാണിച്ചു.
2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച
ഫാറൂക്ക് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ദക്ഷിണേന്ത്യയിലെ അലീഗര്‍ എന്ന് വിശേഷിപ്പിക്കാറുള്ള കോഴിക്കോട് ഫാറൂക്ക് കോളേജില്‍, ഫാറൂക്ക് കോളേജ് ഓള്‍ഡ് സ്ടൂഡന്ട്സ് അസോസിയേഷന്‍റെ (f0sa) ആഭിമുഖ്യത്തില്‍ 2008 ആഗസ്ത് 10 നു ഞായറാഴ്ച പൂര്‍വ വിദ്യാര്ത്ഥി സംഗമം സംഘടിപ്പിക്കുന്നു.ഈ വര്ഷം വജ്ര ജൂബിലി ആഘോഷിക്കുന്നതിനാല്‍ വിപുലമായ രീതിയിലാണ് സംഗമം നടക്കുന്നത്.അന്ന് രാവിലെ 10 മണിക്കാണ് രജിസ്ട്രേഷന്‍ (100 രൂപ ).ഉച്ചയ്ക്ക് മുമ്പ് ബേച്ചുകളടിസ്ഥാനത്തിലും,ഉച്ചയ്ക്ക് ശേഷം പൊതുയോഗവുമായാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് .പൂര്‍വ്വാധാപകരും സംഗമത്തിനെത്തുന്നതാണ് .പൂര്‍വ വിദ്യാര്ത്ഥികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഹൂ ഈസ് ഹൂ അന്ന് പ്രകാശനം ചെയ്യുന്നതാണ് (150 രൂപ ).ഫോസയുടെ പ്രവാസി യൂനിറ്റുകള്‍ നടപ്പിലാക്കുന്ന വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് തുടക്കമാവുന്നതാണ്.വൈകുന്നേരം കലാപരിപാടികള്‍ അരങ്ങേറുന്നതാണ്.
2008, ജൂലൈ 6, ഞായറാഴ്‌ച
ബ്ലോഗ് ശില്പശാല മലപ്പുറത്ത്

ഫോണ്‍ നന്ബറില്‍ ബന്ധപ്പടേണ്‍ടതാണ് .ഗ്രേസ് ഓഡിറ്റോറിയം കോട്ടപ്പടി ബസ്സ് സ്റ്റോപ്പിനു അടുത്ത് തന്നെയാണ് .
അക്ഷര വിരോധികള്‍ക്ക് താക്കീതായി ജനകീയ കൂട്ടായ്മ
ഡി. വൈ. എഫ്. ഐ യുടെ നേത്റത്വത്തില്‍ മലപ്പുറം കലക്ട്റേറ്റ് പരിസരത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ യില്‍, ഏഴാം ക്ലാസ്സ് പാഠ പുസ്തകത്തിന്‍റെ മറവില്‍ ലീഗ്-കോണ്ഗ്രസ്-ബിജെപി -മത മൌലികവാദ കൂട്ട്കെട്ട് നടത്തുന്ന അക്രമസമരത്തെ അപലപിച്ചു.മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉല്‍ഘാടനം ചെയ്ത കൂട്ടായ്മയില്‍ പ്രമുഖ സാഹിത്യ-സാംസ്കാരിക നായകന്മാര്‍ സംസാരിച്ചു.
ബേപൂര്‍ സുല്ത്താന്‍റെ വേര്‍പാടിന് 14 വര്ഷം -വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ നമ്മെ വിട്ടുപിരിഞിട്ടു ശനിയാഴ്ച പതിനാലു വര്ഷം പിന്നിട്ടു.സുല്ത്താന്‍റെ സ്മരണകളുറങ്ങുന്ന വൈലാലില്‍ വീട്ടിലെ മാന്കൊസ്ടിന്‍ ചുവട്ടില്‍ ഇന്നലെ സാഹിത്യകാരന്മാരും ആരാധകരും തദേശ വാസികളും ഒത്തുകൂടി ബഷീര്‍ സ്മരണ പുതുക്കി.സുഗതകുമാരി ജന്മശതാബ്ദി അനുസ്മരണവും ഡോ.ബി.ഇക്ബാല്‍ അനുസ്മരണ പ്രഭാഷണവും നടത്തി.പ്രിയ പത്നി ഫാബി ബഷീര്‍, മകന്‍ അനീസ് ബഷീര്‍ എന്നിവര്‍ ആദിഥ്യമരുളി.ചടങ്ങിനെത്തിയ സ്കൂള്‍ കുട്ടികള്ക്ക് വേണ്ടി സുഗതകുമാരി ബഷീര്‍ സ്മരണകള്‍ പങ്കു വെക്കുകയും കവിതകള്‍ അവതരിപ്പിക്കുകയും ചെയ്തു.
കണ്ണൂര്‍ പള്ളിക്കുന്ന് പഞ്ചായത്തില്‍ ലീഗ്-കോണ്ഗ്രസ് ഭിന്നത
യു.ഡി .എഫ്.ഭരണം നടത്തുന്ന കണ്ണൂര്‍ പള്ളിക്കുന്ന് പഞ്ചായത്ത് ഭരണ സമിതിയില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുറന്ന പോരാട്ടത്തിലേക്ക്.കോണ്‍ഗ്രസുകാരനായ പ്രസിഡന്‍റിനെതിരെ ലീഗിലെ വൈസ് പ്രസിഡന്‍റ് പ്രസ്താവനയുമായി രംഗത്തെത്തി. ഭരണസമിതിയോ, സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയോ അറിയാതെ പ്രസിഡന്‍റ് യു.ഡി.ക്ളര്‍ക്കിനെ സസ്പെന്‍ഡ് ചെയ്തതായി ലീഗ് നേതാവ് ആരോപിച്ചു.
2008, ജൂൺ 29, ഞായറാഴ്‌ച
കരാറുമായി മുന്നോട്ടു പോയാല്‍ പിന്തുണ പിന്‍വലിക്കും-സി.പി.ഐ.എം.
ആണവ കരാറുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സിപിഐഎം തീരുമാനിച്ചു.പി ബി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്ര സമ്മേളനത്തില്‍ അറിയിച്ചതാണിത്.സര്‍ക്കാരിന് ബുഷിനോടാണ് വിധേയത്വമെന്നും അദ്ദേഹം പറഞ്ഞു.സാഹചര്യം വര്‍ഗ്ഗീയ ശക്തികള്‍ മുതലെടുക്കുമെന്നു യുപിഎ ഘടക കക്ഷികളെ കാരാട്ട് ഓര്‍മ്മിപ്പിച്ചു.രാജ്യത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ മറ്റു ഇടതു പക്ഷ പാര്‍ട്ടികളുമായി യോജിച്ചു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പള്ളികള്‍ സമര വേദിയാക്കരുത് -കാന്തപുരം
പാഠ പുസ്തകവിവാദത്തിന്റെ പേരില്‍ പള്ളികള്‍ സമരവേദി ആക്കെരുതെന്നും, പുസ്തകങ്ങള്‍ കത്തിച്ചു സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും സുന്നി നേതാവ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ജൂലൈ 4 നു പള്ളികളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള ഏതാനും മുസ്ലിം സംഘടനകള്‍ എടുത്ത തീരുമാനത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതു.
ഇടയ ലേഖനവും എതിര്‍ ലേഖനവും
പാഠ പുസ്തക വിരുദ്ധ സമരത്തിന്റെ ഭാഗമായി സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ ഇന്നു കമ്മ്യൂണിസ്റ്റ് വിരുദ്ധ ഇടയ ലേഖനം വായിച്ചു.ഇതിനെതിരെ കൊല്ലം ജില്ലയിലെ ചില പള്ളികളില്‍ വിശ്വാസികള്‍ എതിര്‍ ലേഖനം വിതരണം ചെയ്യുകയും ബിഷപ്പ് ഹൌസിന് മുന്നില്‍ ഉപരോധം നടത്തുകയും ചെയ്തു.ലത്തീന്‍ കത്തോലിക്കര്‍ക്കുള്ള സംവരണത്തെ എതിര്‍ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി യുമായി ഈ വിഷയത്തില്‍ ബിഷപ്പ് സഖ്യമുണ്ടാക്കിയെന്നു എതിര്‍ ലേഖനത്തില്‍ ആരോപിച്ചു.കോണ്ഗ്രസ്-ബി.ജെ.പി-രൂപത കൂട്ടുകെട്ടിന് ബിഷപ്പ് ശ്രമിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
യുറോ കപ്പ് '08 ഫൈനല്‍ ഇന്നു ജര്‍മ്മനിയും സ്പയിനും ഏറ്റുമുട്ടും
ജര്‍മ്മനിയും സ്പയിനും തമ്മിലുള്ള യുറോ കപ്പ് ഫൈനലില്‍ സ്പെയിന്‍ അട്ടിമറി വിജയം നേടുമോ എന്നാണു ഫുട്ബോള്‍ പ്രേമികള്‍ ഉറ്റു നോക്കുന്നത്.
2008, ജൂൺ 28, ശനിയാഴ്‌ച
ആണവകരാര്‍ പ്രതിസന്ധിയ്ക്ക് കാരണം പ്രധാനമന്ത്രി-പ്രകാശ് കാരാട്ട്
ഇടതു പക്ഷ പാര്‍ടികള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാതെ ആണവ കരാറുമായി മുന്നോട്ടു പോകാന്‍ യു.പി.എ സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് കാരണമാണെന്ന് സി. പി. ഐ (എം )ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.പാര്‍ടി മുഖ പത്രമായ പീപ്പിള്‍സ് ഡെമോക്രസി യില്‍ എഴുതിയ ലേഖനത്തിലാണ് ഈ പ്രകാശ് പ്രധാന മന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ചത്.കരാറുമായി ഒരടി മുന്നോട്ടു പോകരുതെന്ന് ഇടതു പക്ഷ പാര്‍ട്ടികളും സര്‍ക്കാരിന് അന്ത്യ ശാസനം നല്കി കഴിഞ്ഞു.വിവാദ പാഠ പുസ്തകത്തില്‍ ദൈവ നിഷേധമില്ലെന്നു കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്
ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ ദൈവ നിന്ദയോ ദൈവ നിഷേധമോ ഇല്ലെന്നു 13
സഭകളുടെയും 19 ക്രിസ്തീയ സംഘടനകളുടെയും ഐക്യ വേദിയായ കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് അഭിപ്രായപ്പെട്ടു.പുസ്തകത്തില്‍ മതങ്ങല്‍ക്കെതിരെ യാതൊന്നുമില്ലെന്നു പ്രശസ്ത കവി വ്ഷ്ണു നാരായണന്‍ നമ്പൂതിരിയും സി.എം.പി നേതാവ് എം.വി.രാഘവനും പറഞ്ഞു.
വെട്ടിക്കുറച്ച വൈദ്യുതി പുനസ്ഥാപിക്കില്ല-കേന്ദ്രസര്‍ക്കാര്‍
കേന്ദ്ര പൂളില്‍ നിന്നും കേരളത്തിന് കിട്ടേണ്ട വൈദ്യുതി വിഹിതം പുനസ്ഥാപിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ജയറാം രമേഷിനെ കണ്ട സംസ്ഥാന വൈദ്യുത മന്ത്രി എ.കെ.ബാലനെ അറിയിച്ചതാണിത്.അരിയുടെ കാര്യത്തിലെന്ന പോലെ വൈദ്യുതി വിഷയത്തിലും കേന്ദ്രം കേരളത്തോട് രാഷ്ട്രീയ പക പോക്കല്‍ നടത്തുകയാണെന്ന് ന്യായമായും സംശയിക്കേണ്‍ടിയിരിക്കുന്നു.
പണപ്പെരുപ്പം വീണ്ടും കുതിക്കുന്നു !
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായി വീണ്ടും വര്‍ദ്ധിച്ചു .ജൂണ്‍ 14 നു അവസാനിച്ച ആഴ്ച നാണയ പെരുപ്പ നിരക്ക് 11.42 % മായി ഉയര്‍ന്നു .കഴിഞ്ഞ വര്ഷം ഇതേ ആഴ്ച ഇതു 4.13 %മാത്രമായിരുന്നു.ചിദംബരത്തിന്‍റെയും റിസര്‍വ് ബാങ്കിന്‍റെയും ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും നാണയപെരുപ്പ നിരക്ക് കുറയ്ക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.
2008, ജൂൺ 13, വെള്ളിയാഴ്‌ച
ഇ.എം.എസിന്‍റെ ലോകം സെമിനാര്‍
ഇ. എം .എസ് ജന്മ ശതാബ്ദിയുടെ ഭാഗമായി താനൂരില്‍ ഇ .എം .എസിന്‍റെ ലോകം സെമിനാര്‍ സി .പി .ഐ (എം) പി. ബി. മെമ്പര്‍ സീതാറാം യെച്ചൂരി ഉല്‍ഘാടനം ചെയ്തു .ഡോ.സുകുമാര്‍ അഴീക്കോട് ഇ .എം .എസ് സ്മാരക പ്രഭാഷണം നടത്തി .സെമിനാറില്‍ ടി .കെ .ഹംസ എം.പി അദ്ധ്യക്ഷത വഹിച്ചു
ഇ .എം .എസ് ജന്മ ശതാബ്ദി ആഘോഷങ്ങള്‍ തിരുവനനതപുറത്ത് മുഖ്യമന്ത്രി
സ.വി .എസ് ഉല്‍ഘാടനം ചെയ്തു.ജനാധിപത്യ ധ്രുവീകരണം -ഇന്ത്യയുടെ അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ ലോകസഭ സ്പീക്കര്‍ സോമനാഥ ചാറ്റെര്‍ജി ഇ .എം .എസ് അനുസ്മരണ
പ്രഭാഷണം നടത്തി.നിയമ മന്ത്രി എം .വിജയകുമാര്‍ ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു .
സഭാഷ് മന്‍മോഹന്‍,സഭാഷ് -കഴിഞ്ഞ ഏഴ് വര്ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നാണയ പെരുപ്പ
നിരക്കില്‍ രാജ്യത്തെ എത്തിച്ചതില്‍ മന്‍മോഹന്‍ സിംഗും ചിദംബരവും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
മെയ് 31 നു അവസാനിച്ച ആഴ്ചയിലെ പണപെരുപ്പ നിരക്ക് 8.75 ആയി ഉയര്‍ന്നിരിക്കുന്നു.ഈയിടെ വര്‍ദ്ധിപ്പിച്ച പെട്രോളിയം വില വര്‍ധന കൂടി കണക്കിലെടുക്കുമ്പോള്‍ നിരക്ക് ഒന്‍പതു കവിയാനാണ് സാധ്യത .
കമല്‍ ഹാസന്‍റെ ദശാവതാരം സിനിമ റിലീസ് ചെയ്തു-
ഏറെ വിവാദങ്ങള്‍ക്കും കേസുകള്‍ക്കും ശേഷം കമല്‍ ഹാസന്‍റെ ദശാവതാരം വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിന് എത്തി.1000 പ്രിന്‍റുകള്‍ എടുത്ത ഈ സിനിമയില്‍ ആദ്യമായി ഒരേ നടന്‍ പത്ത് റോളില്‍ അഭിനയിക്കുന്നു .ടിക്കറ്റ് വില ബ്ളാക്കില്‍ 400 രൂപ വരെ ആയിട്ടുണ്ട്.
2008, ജൂൺ 12, വ്യാഴാഴ്‌ച
ഇഎംഎസ് ജന്മ ശതാബ്ദി
മാര്‍ക്സിസ്റ്റ് ആചാര്യന്‍ സ:ഇഎംഎസിന്‍റെ ജന്മ ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാവും .പഴയ നിയമസഭ മന്ദിരത്തില്‍ നടക്കുന്ന പരിപാടികള്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യും.ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റെര്‍ജി ഇ .എം .എസ് അനുസ്മരണ പ്രഭാഷണം നടത്തുന്നതാണ് .നെല്ലിന്‍റെ താങ്ങുവില വര്‍ധിപ്പിച്ചു -നെല്ലിന്‍റെ താങ്ങുവില ക്വിന്‍റലിന് 745 രൂപയില്‍ നിന്നു 850രൂപ യായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.കേരളം ഇപ്പോള്‍ത്തന്നെ ക്വിന്‍റലിന് 1000 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നുണ്ട്.
ക്രീമി ലെയര്‍ വരുമാന പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ -വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റുമുള്ള ക്രീമി ലെയര്‍ വരുമാന പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആവശ്യപ്പെട്ടു.പരിധി 5 ലക്ഷം രൂപ യെന്കിലും ആക്കണമ്മെന്നു കേരളം നിര്‍ദ്ദേശിച്ചു.ശുപാര്‍ശയില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ് .
ജൂണ്‍ 24 മുതല്‍ കേരളത്തില്‍ ബസ്സ് സമരം -ബസ്സ് ചാര്‍ജ്ജ് വര്‍ധന ഉള്‍പ്പടെ യുള്ള ആവശ്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഈ മാസം 24 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങാന്‍ ബസ്സ് ഓപ്പറേറ്റര്‍മാര്‍ തീരുമാനിച്ചു .
2008, മേയ് 31, ശനിയാഴ്‌ച
കണ്ണൂര്‍ വിമാന താവളം ബി. ഓ. ഓ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കും
പണപ്പെരുപ്പ നിരക്ക് താഴുന്നില്ല...
ആര്യാടന്‍ ഷൌക്കത്തിനു ഷോ കോസ് നോട്ടീസ് - പാണക്കാട്ശിഹാബ് തങ്ങളെ പറ്റി വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകനും സിനിമ സംവിധായകനുമായ ആര്യാടന്‍ ഷൌക്കത്തിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കെ പി സി സി തീരുമാനിച്ചു .കോണ്‍ഗ്രെസ്സിലെ സീനിയര്‍ നേതാവായ ആര്യാടനെതിരെ നടവടി എടുക്കാന്‍ നേതൃത്വത്തിന് ധൈര്യമുണ്‍ടായില്ല .ലീഗിന് നേരെയുള്ള തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നു ആര്യാടന്‍ ആവര്‍ത്തിച്ചു .
മാണി കൊതിച്ചതും സോണിയ വിധിച്ചതും -ആര്യാടന്‍-ലീഗ് തര്‍ക്കം കേരളാ കോണ്ഗ്രസ് നേതാവ് കെ എം മാനിക്കു ആളാവാന്‍ അവസരമായി .ചുളുവില്‍ സോണിയയെ സന്ദര്‍ശിച്ചു യു ഡി എഫിന്റെ സമുന്നത നേതാവായി ചമഞ്ഞ മാണി പാണക്കാട്ടെത്തി ശിഹാബ് തങ്ങളെയും കണ്ടു .
2008, മേയ് 30, വെള്ളിയാഴ്‌ച
പ്ലസ് വണ്‍ പ്രവേശനത്തിന് ഏക ജാലക സംവിധാനം നിലവില്‍ വന്നു
ഭൂമിയുടെ ന്യായ വില അറിയാന്‍ വെബ് സൈറ്റ് -ഈയിടെ പുതുക്കിയ ഭൂമിയുടെ ന്യായ വില പൊതു ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങി http://www.igr.kerala.gov.in/ എന്നതാണ് അഡ്രസ്സ് .പുതുക്കിയ ഭൂമി വിലയില്‍ ആക്ഷേപ മുള്ളവര്‍ക്ക് ആര്‍ ഡി ഓ വിനു പരാതി സമര്‍പ്പിക്കാവുന്നതാണ് .
2008, മേയ് 26, തിങ്കളാഴ്‌ച
കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍
കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിനു മൂന്നു സീറ്റുകള്‍ കുറവാണെന്‍കിലും ബിജെപി ഭരണ ത്തിലെത്തുമെന്നുറപ്പായി .കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കും ദേവഗൌഡയുടേയും മക്കളുടെയും അവസരവാദ നിലപാടുകള്‍ക്ക് എതിരെ യുമുള്ള വിധി യെഴുത്തായി ഈ ഫലത്തെ കാണാവുന്നതാണ് .സീറ്റ് നില
ആകെ സീറ്റുകള്‍ -224
ബിജെപി -110
ഐ എന്‍ സി (ഐ )-80
ജനത ദാല്‍ (എസ് )-28
മറ്റുള്ളവര്‍ -6
ഉപ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രെസ്സിനു കനത്ത പരാജയം കര്‍ണാടക തെരെഞ്ഞെടുപ്പിനോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ലോകസഭാ -നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിലും കോണ്ഗ്രസ് പരാജയപ്പെട്ടു.
ഹരിയാനയില്‍ രണ്ടു നിയമസഭാ സീറ്റുകള്‍ നിലനിര്‍ത്താനായത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആശ്വാസ ജയം .
ലീഗ് -കോണ്ഗ്രസ് തര്ക്കം തീര്‍ക്കാന്‍ ഹൈക്കമാണ്ട് ഇടപെടുന്നു
ആര്യാടന്‍ മുഹമ്മദിന്റെയും മകന്റെയും വിവാദ പ്രസ്താവന കൊണ്ടുണ്ടായ പ്രശ്നം പരിഹരിക്കാന്‍ കോണ്ഗ്രസ് ഹൈക്കമാന്‍റ്നിയോഗിച്ച കേന്ദ്ര മന്ത്രി വയലാര്‍ രവി ഇന്നു പാണക്കാട്ടെത്തി
ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തും
2008, മേയ് 25, ഞായറാഴ്‌ച
മലപ്പുറത്ത് കോണ്‍ഗ്രസ്സും ലീഗും കൊമ്പു കോര്‍ക്കുന്നു

ആര്യാടന്‍ മുഹമ്മദിന്‍റെ വിവാദ പ്രസംഗങ്ങളില്‍ നിന്നു തിരികൊളുത്തിയ കോണ്ഗ്രസ് -മുസ്ലിം ലീഗ് പോരു ഒരു തുറന്ന യുദ്ധമായി മാറിയിരിക്കുന്നു .ഇന്നലെ ലീഗ് നേതാവ് കെ .പി .എ .മജീദും കുഞ്ഞാലിക്കുട്ടിയും നടത്തിയ പ്രസ്താവന കളും അതിനെതിരെ ആര്യാടന്‍റെ പെട്ടുന്നുള്ള പ്രതികരണങ്ങളും പ്രശ്നം കൂടുതല്‍ വഷളാക്കി .ആര്യടനെ തളയ്ക്കാമെന്നു കെ പി സി സി ഉറപ്പുനല്കിയതാണെന്‍കിലും എകെ ആന്‍റണിയുടെ സാന്നിധ്യത്തില്‍ ആര്യാടന്‍ വീണ്ടും ലീഗിനെ വിമര്‍ശിച്ചതുംആര്യാടന്‍ ഷൌക്കത്ത് മലപ്പുറത്തെ തങ്ങള്‍മാരെ പറ്റി നടത്തിയ പ്രകോപന പരമായ പ്രസ്താവന യുമാണ് ലീഗിനെ പ്രതികരിക്കാന്‍ പ്രേരിപ്പച്ചത് .മലപ്പുറത്ത് യു ഡി എഫ് വേണ്ടന്കില്‍ മറ്റുജില്ലകളില്‍ അത് തുടരണ മെന്നു ലീഗിന് നിര്‍ബന്ധ മില്ലെന്നു മജീദുംഇന്നത്തെ നിലയില്‍ യു ഡി എഫില്‍ തുടരാന്‍ ആവില്ലെന്ന് കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു .നാദാപുരത്ത് ആര്യാടനെതിരെ പ്രകടനം നടത്തിയ ലീഗ് പ്രവര്‍ത്തകര്‍ ടൌണിലെ കോണ്ഗ്രസ് ആപ്പീസ് തീ വെച്ചു നശി പ്പിക്കുകയും ചെയ്തു .
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് കളില്‍ കഴിഞ്ഞ വര്ഷം മാനേജ്മെന്‍റുകള്‍ പ്രവേശനത്തില്‍ അഴിമതി കാട്ടിയതായി ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ കണ്ടെത്തി .മിനിമം മാര്‍ക്ക് യോഗ്യത യില്ലാത്ത കുട്ടികളെ പ്രവേശിപ്പിച്ചതായാണ് കണ്ടു പിടിച്ചിരിക്കുന്നത് .ഇവരെ പുറത്താക്കാന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു.
പ്രവേശന പരീക്ഷാ പരിഷ്ക്കരണത്തെ പറ്റി പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്ട്ട് സമര്‍പ്പിച്ചു .
2008, മേയ് 24, ശനിയാഴ്‌ച
വാര്‍ത്തകള്‍ ചുരുക്കത്തില്‍

വിഴിഞ്ഞം അന്താരാഷ്ട്ര ടെര്‍മിനല്‍ ടെന്‍ഡറിന് മന്ത്രിസഭ അംഗീകാരം നല്കി .മുഖ്യമന്ത്രി വി എസ് മന്ത്രിസഭ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.
പി എസ് സി നിയമനത്തിലെ സംവരണ തത്വം പാലിക്കണമെന്ന് ഹൈക്കോടതി
വിധിച്ചു .പട്ടിക ജാതി -വര്‍ഗ ,പിന്നോക്ക വിഭാഗങ്ങള്‍ക്ക് മെറിറ്റില്‍ ജോലി ലഭിച്ചാല്‍ സംവരണ ക്വോട്ടയില്‍ കുറവ് വരുത്തരുതെന്ന കോടതി ഉത്തരവ് ഈ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും .
വസ്തു കരാര്‍ എഴുതുന്നതിനു സാധുത ഇല്ലാതാക്കുന്നതിന് കേരളസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും .ഭൂമി കച്ചവടത്തിലെ തട്ടിപ്പുകള്‍ തടയുന്നതിനാണിത് .
പെട്രോള്‍ ,ഡീസല്‍ വില ഉയര്‍ത്തിയേക്കും .അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിനാല്‍ എണ്ണ കമ്പനി കള്‍ക്കുള്ള നഷ്ടം നികത്തുന്നതിനാണിത് .തീരുമാനം ഉടനെയുന്ടാകും .
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം.ചാത്തമംഗലം പ്രദേശങ്ങളില്‍ ചിലര്‍ വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുന്നതിനെ കുറിച്ചു സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗം അന്വേഷിക്കും '